ആർച്ച്ബിഷപ് ഡോ. വിരുത്തക്കുളങ്ങര: യുവജനങ്ങളുടെ പ്രിയ സുഹൃത്ത്

01:03 AM Apr 20, 2018 | Deepika.com
കൊച്ചി: യൗവനത്തിന്‍റെ ഊഷ്മള നാളുകളിൽത്തന്നെ മെത്രാൻ നിയോഗത്തിന്‍റെ മഹിതവഴിയിലേക്കു പ്രവേശിക്കുകയെന്ന അപൂർവ സൗഭാഗ്യത്തിന്‍റെ ഉടമയാണ് ഇന്നലെ പുലർച്ചെ കാലംചെയ്ത ആർച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങര. തന്‍റെ യൗവനവും ജീവിതവും സഭയ്ക്കും സമൂഹത്തിനുമായി സമർപ്പിച്ച ഈ ഇടയൻ ഭാരതസഭയിൽ യുവജനശുശ്രൂഷയുടെ അമരക്കാരൻ കൂടിയായിരുന്നു.

1978ൽ  34-ാം വയസിൽ ഇടയദൗത്യമേറ്റെടുക്കുന്പോൾ, ഭാരതസഭയിൽ ഏറ്റവും പ്രായം കുറഞ്ഞ മെത്രാൻ എന്ന വിശേഷണമാണ് അദ്ദേഹം സ്വന്തമാക്കിയത്. അന്നു പ്രായത്തിനൊപ്പം ഉയരവും ഭാരവും കുറഞ്ഞ മെത്രാനെന്ന് അദ്ദേഹം തന്നെ തന്‍റെ പ്രസംഗങ്ങളിൽ നർമരസത്തോടെ ഓർമിപ്പിക്കാറുണ്ടായിരുന്നു.

മധ്യപ്രദേശിലെ ഖാണ്ഡുവ രൂപതയിൽ 21 വർഷം ഡോ.വിരുത്തക്കുളങ്ങര മെത്രാനായി ശുശ്രൂഷ ചെയ്തു. രൂപതയുടെ പ്രഥമ മെത്രാനായിരുന്ന അദ്ദേഹം ഭാരതസഭയിലെ നൂറാമത്തെ മെത്രാൻ കൂടിയാണ്. ഏറ്റെടുത്ത ദൗത്യങ്ങളിലെല്ലാം യുവാവിനൊത്ത ചടുലതയും വേഗവും തീക്ഷ്ണതയും പ്രകടിപ്പിച്ചു.

ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) 1986 ൽ യുവജനശുശ്രൂഷ സജീവമാക്കുന്നതിനു യൂത്ത് കമ്മീഷൻ രൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ അതിന്‍റെ ചുമതല സ്വാഭാവികമായെത്തിയത് ആർച്ച്ബിഷപ് വിരുത്തക്കുളങ്ങരയിലേക്കായിരുന്നു. പ്രഥമ ചെയർമാനായി നിയോഗമേറ്റ അദ്ദേഹം യുവാക്കളുമായി അടുത്തിടപെടുന്നതിലും യുവജനപ്രേഷിതപ്രവർത്തനങ്ങളിൽ രൂപതകളെ ഏകോപിപ്പിക്കുന്നതിലും നല്ല സുഹൃത്തിനെപ്പോലെ മാർഗനിർദേശങ്ങൾ നൽകുന്നതിലും പ്രത്യേകം ശ്രദ്ധിച്ചു. 2017ൽ പോളണ്ടിൽ നടന്നതുൾപ്പെടെ ലോക യുവജന സമ്മേളനങ്ങളിൽ വർഷങ്ങളായി ഡോ. വിരുത്തകുളങ്ങര പങ്കെടുത്തിരുന്നു. അന്താരാഷ്‌ട്രതലത്തിൽ യുവജനശുശ്രൂഷയുടെ തിളക്കമാർന്ന മുഖമായ ജീസസ് യൂത്ത് പ്രസ്ഥാനത്തിന്‍റെ വളർച്ചയിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. 2008 മുതൽ ജീസസ് യൂത്തിന്‍റെ എക്ലേസിയാസ്റ്റിക്കൽ അഡ്വൈസർ എന്ന നിലയിൽ ആ പ്രസ്ഥാനത്തിനു നൽകിയ സംഭാവനകൾ വലുതാണ്.

സൗഹൃദം പങ്കിട്ടും അവർക്കൊപ്പം ഫുട്ബോൾ കളിച്ചും കായിക, കലാപരിപാടികൾ ആസ്വദിച്ചുമൊക്കെ യുവാക്കളെ ദൈവത്തോടും സഭയോടും ചേർത്തു നിർത്തുന്നതിൽ അദ്ദേഹം താത്പര്യമെടുത്തുവെന്നു ജീസസ് യൂത്തിന്‍റെ കേരള കോ ഓർഡിനേറ്റർ ഫാ. ഷിബു ഒസിഡി അനുസ്മരിച്ചു. ഏറ്റെക്കുന്ന ദൗത്യങ്ങളുടെ മികവാർന്ന നിർവഹണത്തിന് ഏറെ യാത്ര ചെയ്യാനും സമയം ചെലവഴിക്കാനും അദ്ദേഹത്തിനു മടിയുണ്ടായിരുന്നില്ല. മികച്ച പ്രസംഗകൻ കൂടിയായ ആർച്ച്ബിഷപ്പിന്‍റെ വാക്കുകളെ പ്രചോദനത്തിന്‍റെ തിരിനാളമായി ഏറ്റുവാങ്ങിയ യുവജനങ്ങൾ നിരവധി.

സിജോ പൈനാടത്ത്