തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ വി.ബി. ഉണ്ണിത്താൻ വധശ്രമ കേസിലെ അഞ്ചാം പ്രതി എസ്പി അബ്ദുൾ റഷീദ് വിടുതൽ ഹർജി പരിഗണിക്കുന്നത് ജൂൺ ഒമ്പതിലേക്കു മാറ്റി.കേസിൽ താൻ പ്രതിയാണോ മാപ്പുസാക്ഷി ആണോ എന്ന് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടില്ല എന്നാണ് ഹർജിയിലെ വാദം. 2011 നടന്ന സംഭവത്തിൽ സിബിഐ അന്വേഷണം പൂർത്തിയാക്കി 2012 ൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഉണ്ണിത്താൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് ഹൈക്കോടതി കേസിൽ പുനരന്വേഷണം നടത്താൻ ഉത്തരവിട്ടു. ആദ്യം സമർപ്പിച്ചിരുന്ന കുറ്റപത്രത്തിൽ ഡിവൈഎസ്പി സന്തോഷ് നായർ, എസ്പി അബ്ദുൾ റഷീദ് അടക്കം അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്.ഇപ്പോൾ സമർപ്പിച്ച അന്തിമ കുറ്റപത്രത്തിൽ പുഞ്ചിരി മഹേഷ്, വി.ആർ.ആനന്ദ്, എസ്.ഷഫീഖ്, ഡിവൈഎസ്പി എം.സന്തോഷ് നായർ, എൻ.അബ്ദുൾ റഷീദ്, ആർ.സന്തോഷ് കുമാർ എന്നീ ആറു പ്രതികളാണുള്ളത്.
ഉണ്ണിത്താൻ വധശ്രമം: വിടുതൽ ഹർജി പരിഗണിക്കുന്നതു മാറ്റി
12:30 AM Apr 20, 2018 | Deepika.com