കോട്ടയം: കേരളം അസഹിഷ്ണുതയുടെ നാടായി മാറിയെന്ന് കേരള ജനപക്ഷം സംസ്ഥാന സെക്രട്ടറിയറ്റ് ആരോപിച്ചു. കോട്ടയത്ത് ചേർന്ന സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ചെയർമാൻ പി.സി. ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
എസ്. ഭാസ്ക്കരപിള്ള അധ്യക്ഷത വഹിച്ചു.റബർ ഉൾപ്പെടെയുള്ള കാർഷിക മേഖലയുടെ വിലത്തകർച്ചയും കടുത്ത തൊഴിലില്ലായ്മയും വിപണിയിലെ മാന്ദ്യവും ക്രമസമാധാന തകർച്ചയും കേരളത്തെ അസഹിഷ്ണുതയുടെ നാടാക്കി മാറ്റിയെന്നു യോഗം കുറ്റപ്പെടുത്തി. സംസ്ഥാന നേതാക്കളായ മുഹമ്മദ് സക്കീർ, ജോസ് കോലടി, തങ്കച്ചൻ ജോസ്, ഇ.കെ. ഹസൻകുട്ടി, ആന്റണി മാർട്ടിൻ, ജോർജ് ജോസഫ് കാക്കനാട്ട്, ജോയിസ് സ്ക്കറിയ, സെബി പറമുണ്ട, എം.എം. സുരേന്ദ്രൻ, പ്രഫ. സെബാസ്റ്റ്യൻ ജോസഫ്, പ്രഫ. വർഗീസ് കൊച്ചുകുന്നേൽ, സുബിഷ് ശങ്കർ, ഉമ്മച്ചൻ കൂറ്റനാൽ തുടങ്ങിയവർ പ്രസംഗിച്ചു.
കേരളം അസഹിഷ്ണുതയുടെ നാടായി മാറിയെന്ന് ജനപക്ഷം
12:08 AM Apr 18, 2018 | Deepika.com