പദ്ധതി നിർവഹണത്തിൽ മുന്നേറ്റം; ചെലവ് 90 ശതമാനം

02:02 AM Apr 17, 2018 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തു പദ്ധതി നിർവഹണത്തിൽ വലിയ മുന്നേറ്റമുണ്ടായെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിന്‍റെ വിലയിരുത്തൽ. സംസ്ഥാന പദ്ധതിയിൽ 2017-18 വർഷം 91 ശതമാനം തുകയാണു ചെലവഴിച്ചത്. 2016-17ൽ ഇത് 88 ശതമാനവും 2015-16ൽ 81 ശതമാനവുമായിരുന്നു.

പ്രാദേശിക സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ 85 ശതമാനമാണു ചെലവഴിച്ചത്. മുൻവർഷം ഇത് 72 ശതമാനമായിരുന്നു. മൊത്തം പദ്ധതിയിലെ (പ്രാദേശിക സ്ഥാപനങ്ങളുടെത് ഉൾപ്പെടെ) ചെലവ് 90 ശതമാനമാണ്. മുൻ വർഷം 84 ശതമാനം. 26,500 കോടി രൂപയായിരുന്നു 2017-18 വർഷത്തെ അടങ്കൽ. അതിൽ 23,755 കോടി രൂപ ചെലവഴിച്ചു. പദ്ധതി നിർവഹണം ഓരോ മൂന്നുമാസം കൂടുന്പോഴും മുഖ്യമന്ത്രി അവലോകനം ചെയ്യുന്നുണ്ട്. അതിന്‍റെ ഭാഗമായിരുന്നു ഇന്നലത്തെ അവലോകനം. അടുത്ത ത്രൈമാസ അവലോകനം ജൂണിൽ നടക്കും. ഓരോ വകുപ്പിന്‍റെയും പദ്ധതിച്ചെലവ് യോഗത്തിൽ ധനവകുപ്പ് അവതരിപ്പിച്ചു. ചെലവു താരതമ്യേന കുറവുളള വകുപ്പുകൾ പരിശോധന നടത്തണമെന്നും സമയബന്ധിതമായി പ്രവൃത്തികൾക്കു ഭരണാനുമതി ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

2016-17ൽ ആരംഭിച്ച പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കണം. തുടർ പ്രവൃത്തികൾക്ക് വകുപ്പ് തലവന്മാർ ഏപ്രിൽ 30നു മുൻപ് അനുമതി നൽകണം. നിർമാണമില്ലാത്ത പദ്ധതികൾക്കു ഭരണാനുമതിയും സാങ്കേതികാനുമതിയും മേയ് 31നു മുൻപു ലഭ്യമാക്കുമെന്ന് സെക്രട്ടറിമാർ ഉറപ്പാക്കണം. നിർമാണം ഉൾപ്പെടുന്ന പദ്ധതികൾക്ക് ജൂണ്‍ 30നകം ഭരണാനുമതി ലഭ്യമാക്കണം.

വികേന്ദ്രീകൃത ആസൂത്രണത്തിന്‍റെ ചരിത്രത്തിലാദ്യമായി പ്രാദേശിക സ്ഥാപനങ്ങളുടെ 95.58 ശതമാനം പദ്ധതികൾക്കു ജില്ലാ ആസൂത്രണ സമിതികൾ ഇതിനകം അംഗീകാരം നൽകി. ഏപ്രിൽ 30നകം 100 ശതമാനം പദ്ധതികൾക്കും അംഗീകാരം ലഭിക്കുമെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ വിനിയോഗ സർട്ടിഫിക്കറ്റ് യഥാസമയം നൽകുന്നതിന് എല്ലാ വകുപ്പുകളും ശ്രദ്ധിക്കണം. സെക്രട്ടറിമാർ നിരന്തരം കേന്ദ്രസർക്കാരുമായി ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ ചീഫ് സെക്രട്ടറി പോൾ ആന്‍റണി, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്ത്രിൽ എന്നിവരും വകുപ്പു സെക്രട്ടറിമാരും പങ്കെടുത്തു.