കൊച്ചി: കാലിക്കട്ട് സർവകലാശാല വൈസ് ചാൻസലർ മുഹമ്മദ് ബഷീറിനു മതിയായ യോഗ്യതയില്ലെന്നും അദ്ദേഹത്തെ പദവിയിൽ തുടരാൻ അനുവദിക്കരുതെന്നുമാവശ്യപ്പെട്ട ഹർജിയിൽ എതിർ കക്ഷികൾക്കു നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശിച്ചു. കാലിക്കട്ട് സർവകലാശാലയിലെ ലൈഫ് സയൻസ് വിഭാഗത്തിൽ റീഡറായ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഡോ. ബി.എസ്. ഹരികുമാരൻ തന്പി നൽകിയ ഹർജിയിലാണു നോട്ടീസ്.
കാലിക്കട്ട് സർവകലാശാല രജിസ്ട്രാർ, വൈസ് ചാൻസലർ മുഹമ്മദ് ബഷീർ, ചാൻസലർ കൂടിയായ ഗവർണർ, സംസ്ഥാന സർക്കാർ എന്നിവരാണു ഹർജിയിലെ എതിർകക്ഷികൾ. മുഹമ്മദ് ബഷീറിന്റെ നിയമനം യുജിസിയുടെ 2010 ലെ മാർഗനിർദേശങ്ങൾക്കു വിരുദ്ധമാണെന്നാണു ഹർജിക്കാരന്റെ ആരോപണം. 2015 നവംബർ 17 നാണ് മുഹമ്മദ് ബഷീറിനെ കലിക്കട്ട് വിസിയായി നിയമിച്ചത്. 2005 മുതൽ എട്ടു വർഷം അരീക്കോട് സുല്ലമുസലാം സയൻസ് കോളജിന്റെ പ്രിൻസിപ്പലായിരുന്ന മുഹമ്മദ് ബഷീർ തുടർന്നു രണ്ടുവർഷം കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറായിരുന്നു. ഇതു പ്രഫസർ തസ്തികയിലെ പത്തു വർഷത്തെ പ്രവൃത്തി പരിചയത്തിനു സമാനമായ യോഗ്യതയല്ലെന്നു ഹർജിക്കാരൻ ആരോപിക്കുന്നു.
കാലിക്കട്ട് വൈസ്ചാൻസലർക്കു യോഗ്യതയില്ലെന്ന ഹർജിയിൽ നോട്ടീസ്
12:56 AM Mar 23, 2018 | Deepika.com