കൊച്ചി: അന്യനാട്ടിൽ നിന്നു കേരളത്തിലെത്തി കുടുംബം പുലർത്താൻ വിയർപ്പൊഴുക്കുന്ന പെരുന്പാവൂരിലെ ഇതരസംസ്ഥാന തൊഴിലാളികളായ ഭായിമാർ മലയാളം പരീക്ഷയ്ക്കൊരുങ്ങുന്നു.
സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി നടപ്പാക്കുന്ന മലയാള ഭാഷാ സാക്ഷരതാ പദ്ധതിയായ ’ചങ്ങാതി’യിലൂടെ മലയാളം എഴുതാനും വായിക്കാനും പഠിച്ച തൊഴിലാളികളാണ് ഏപ്രിൽ ആദ്യവാരം പരീക്ഷയെഴുതുന്നത്. ഒരു വർഷം മുന്പു മാതൃകാ പദ്ധതി പെരുന്പാവൂർ മുനിസിപ്പാലിറ്റിയിലാണ് നടപ്പാക്കിയത്.
പെരുന്പാവൂരിലെ പ്ലൈവുഡ് കന്പനികളിലും മറ്റും ജോലി ചെയ്യുന്ന 568 തൊളിലാളികളാണ് ആദ്യഘട്ടത്തിൽ പദ്ധതിയിലൂടെ മലയാളം പഠിച്ചത്. ബംഗാൾ, ആസാം, ഒറീസ, മധ്യപ്രദേശ്, ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണിവർ. നിലവിൽ ഏപ്രിൽ എട്ടിന് പരീക്ഷ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
ഭായിമാർ ഏപ്രിൽ ആദ്യവാരം മലയാളം പരീക്ഷയെഴുതും
12:44 AM Mar 23, 2018 | Deepika.com