തിരുവനന്തപുരം: സ്കൂളുകളിൽ മധ്യവേനൽ അവധിക്കാലത്ത് പരമാവധി ഏഴു ദിവസത്തിൽ പരിമിതപ്പെടുത്തി ക്യാന്പുകളും വർക്ക് ഷോപ്പുകളും നടത്താൻ അനുമതി നൽകാമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവായി.
മധ്യവേനൽ അവധിക്കാലത്ത് ക്ലാസുകൾ പാടില്ലെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിലവിലുള്ള ഉത്തരവ് ക്യാന്പുകൾക്കും വർക്ക്ഷോപ്പുകൾക്കും ബാധകമാക്കുന്നത് ഉചിതമാവില്ലെന്ന നിഗമനത്തിലാണ് ഉത്തരവ്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇപ്രകാരം സംഘടിപ്പിക്കുന്ന ക്യാന്പുകൾക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫീസറിൽ നിന്നോ ജില്ല വിദ്യാഭ്യാസ ഓഫീസറിൽ നിന്നോ മുൻകൂർ അനുവാദം വാങ്ങിയിരിക്കണം. അനുവാദം കൊടുക്കുന്ന ഓഫീസർ സ്കൂൾ നേരിട്ട് സന്ദർശിച്ച് ക്യാന്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ആവശ്യമായ ശുദ്ധജലം, ഭക്ഷണം, ഫാൻ, ടോയ്ലെറ്റ് തുടങ്ങി ഭൗതികസാഹചര്യങ്ങൾ ഉറപ്പുവരുത്തേണ്ട താണ്. കുട്ടികൾക്ക് ക്യാന്പിൽ വേനൽച്ചൂടിന്റെ ആഘാതം ഉണ്ടാകുന്നില്ലെന്ന് പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു.
മധ്യ വേനൽ ക്യാന്പുകൾ ഏഴു ദിവസത്തിലധികം ആവരുത്
01:11 AM Mar 22, 2018 | Deepika.com