തിരുവനന്തപുരം: ഒരു കോടി രൂപയ്ക്കുമേൽ വിറ്റുവരവുള്ള വ്യാപാരികളുടെ ജിഎസ്ടി റിട്ടേണു കൾ മാത്രമേ പരിശോധിക്കുകയുള്ളൂവെന്ന് മന്ത്രി തോമസ് ഐസക്. ധനകാര്യ ബിൽ ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
അടയ്ക്കാ കർഷകരിൽനിന്ന് ജിഎസ്ടി പിരിച്ചത് നിയമവിരുദ്ധമാണ്. ഭൂമിയുടെ ന്യായവില പത്തുശതമാനം വർധിപ്പിച്ചത് പിൻവലിക്കില്ല. അടിസ്ഥാന വില നിശ്ചയിച്ചത് ഭൂമിയുടെ യഥാർഥ വിലയേക്കാൾ വളരെ കുറവായതി നാലാണ് ന്യായവില കുറയ്ക്കാത്തതെന്നും മന്ത്രി പറഞ്ഞു.
ലഹരിമരുന്നു കേസ്: ശിക്ഷ കൂട്ടാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു
ലഹരിമരുന്നു കേസുകളിൽ ശിക്ഷ കൂട്ടാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മന്ത്രി ടി.പി. രാമകൃഷ്ണൻ നിയമസഭയെ അറിയിച്ചു. ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
പൊതുജനാഭിപ്രായംകൂടി പരിഗണിച്ച് സംസ്ഥാന തൊഴിൽ നയം പ്രഖ്യാപിക്കും. എൻഫോഴ്സ്മെന്റ് ശക്തിപ്പെടുത്തി മിനിമം വേതനം എല്ലാ മേഖലയിലും നിശ്ചയിക്കും. മിനിമം വേതനം 80 വിഭാഗങ്ങളിൽ ബാധകമാക്കി. 22 എണ്ണത്തിൽ വിജ്ഞാപനമിറക്കി. സ്വകാര്യ ആശുപത്രികളിലെ വേതനം വർധിപ്പിക്കുന്നത് കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ക്രീമിലെയർ പരിധി എട്ടുലക്ഷം രൂപയാക്കും
പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം ലഭിക്കാനുള്ള ക്രീമിലെയർ പരിധി ആറിൽ നിന്ന് എട്ടുലക്ഷം രൂപയാക്കി വർധിപ്പിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു.
ധനാഭ്യർഥന ചർച്ചയിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. സമയബന്ധിതമായി എസ് സി, എസ്ടി സംവരണ സീറ്റുകൾ നികത്തുമെന്നും മന്ത്രി പറഞ്ഞു.
ഒരു കോടി രൂപ വിറ്റുവരവുള്ള വ്യാപാരികളുടെ ജിഎസ്ടി പരിശോധിക്കും: മന്ത്രി ഐസക്
01:37 AM Mar 21, 2018 | Deepika.com