വെള്ളരിക്കുണ്ട്(കാസർഗോഡ്): കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു. വെള്ളരിക്കുണ്ട് ആനമഞ്ഞളിലെ മാടത്താനിയിൽ ജോസ് (59) ആണ് മരിച്ചത്. ബളാൽ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ജോസിന്റെ ഭർത്താവാണ്.
ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. ആനമഞ്ഞളിലെ തന്റെ വീടിനു സമീപം റബർത്തോട്ടത്തിൽ പാലെടുത്തുകൊണ്ടിരുന്നപ്പോൾ പുറകിൽനിന്നു കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ വീണുപോയ ജോസിനെ കാട്ടുപന്നി തേറ്റ കൊണ്ടു വീണ്ടും ആക്രമിച്ചു.
സംസ്കാരം നാളെ ഉച്ചകഴിഞ്ഞു മൂന്നിന് ആനമഞ്ഞൾ ഉണ്ണിമിശിഹാ പള്ളിയിൽ.
മക്കൾ: ജസ്ന, ജീന, ജിന്റു, ജെമിനി. മരുമക്കൾ: ജിനോ പുതുശേരി ചിറ്റാരിക്കാൽ (ദുബായ്), ജോമോൻ ആപ്രശേരിൽ കുന്നുംകൈ (ഇന്ത്യൻ ആർമി, ജമ്മുകാഷ്മീർ), അഭിലാഷ് മടുക്കാങ്കൽ ബളാൽ (ദുബായ്). സഹോദരങ്ങൾ: അന്നമ്മ, മാത്യു, സിസ്റ്റർ ആനീസ് എഫ്സിസി (ജർമനി), സെലിൻ (റിട്ട. മുഖ്യാധ്യാപിക, വെള്ളരിക്കുണ്ട് നിർമലഗിരി എൽപി സ്കൂൾ), ചാക്കോച്ചൻ, ഫാ. ഡൊമിനിക് മാടത്താനിയിൽ എസ്ജെ (മാനേജർ, കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂൾ), പുഷ്പമ്മ, ജോർജുകുട്ടി.
കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു
01:04 AM Mar 21, 2018 | Deepika.com