കോട്ടയം: കാർഷിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഏപ്രിൽ 27നു കേരള കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ കർഷകസംഗമം നടത്തും. പാർട്ടി സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് ഏപ്രിൽ 20ന് നടത്താനും യോഗത്തിൽ തീരുമാനമായി.
കാർഷിക വിഷയങ്ങളിൽ സംസ്ഥാന സർക്കാർ നിലപാട് പരാജയമാണ്. പുതിയ മദ്യനയം തെറ്റാണ്. മദ്യലഭ്യത കുറയ്ക്കുമെന്നു പറഞ്ഞിട്ടും വിരുദ്ധമായ നിലപാട് നടപ്പാക്കുന്നത്. റബർ ചണ്ടി (ക്രംപ്) ഇറക്കുമതി കേന്ദ്രസർക്കാർ ഒഴിവാക്കണം. കാർഷിക പ്രശ്നങ്ങളിൽ സമരപരിപാടികൾക്കു കേരള കോണ്ഗ്രസ് -എം തുടക്കം കുറിക്കും. നാളികേര വില ഇടിവു തുടരുന്ന സാഹചര്യത്തിൽ സംഭരണം ഉൗർജിതമാക്കണം.
നെല്ലു സംഭരണം പരാജയമാണെന്നും നേതൃയോഗം വിലയിരുത്തി. പാർട്ടി ചെയർമാൻ കെ.എം. മാണി, വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്, ജോയി ഏബ്രഹാം എംപി, ജോസ് കെ. മാണി എംപി, മോൻസ് ജോസഫ് എംഎൽഎ തുടങ്ങിയവർ യോഗതീരുമാനങ്ങൾ വിശദീകരിച്ചു.
കേരള കോൺഗ്രസ്-എം കർഷകസംഗമം നടത്തും
01:58 AM Mar 19, 2018 | Deepika.com