ന്യൂഡൽഹി: സൊഹ്റാബുദീൻ ഷേയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിക്കുന്നതിനിടെ ജഡ്ജി ബി.എച്ച്. ലോയ മരിച്ച സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി വിധി പറയാനായി മാറ്റി.
എന്നാൽ, ഇതിനെ എതിർത്ത മഹാരാഷ്ട്ര സർക്കാർ, ഒരു വ്യക്തിയുടെ സ്വതന്ത്ര ജീവിതത്തെ ലക്ഷ്യമാക്കിയാണ് ഹർജി നൽകിയിരിക്കുന്നതെന്നും സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചാൽ അതു ജുഡീഷറിയുടെ അന്തസിനെ ബാധിക്കുമെന്നും വാദിച്ചു.
ജഡ്ജിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന വാദം ഗൗരവമേറിയതാണെന്നു ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്, പോസ്റ്റ്മോർട്ടം അടക്കമുള്ള പരിശോധനാ റിപ്പോർട്ടുകൾ ഹാജരാക്കണമെന്ന് നിർദേശിച്ചിരുന്നു.
ബോംബെ ലോയേഴ്സ് അസോസിയേഷനും സാമൂഹ്യ പ്രവർത്തകൻ തെഹ്സിൻ പൂനെവാലയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ലോയ കേസ്: വിധി പറയാനായി മാറ്റി
01:00 AM Mar 17, 2018 | Deepika.com