കൊച്ചി: സ്ഥാപനങ്ങൾ സുവിശേഷവത്കരിക്കപ്പെടണമെന്നും സഞ്ചരിക്കുന്ന ക്രിസ്തുവായി ക്രൈസ്തവർ സമൂഹത്തിൽ വ്യാപരിക്കണമെന്നും സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.
സഭയുടെ ഗവേഷണപഠനവിഭാഗമായ ലിറ്റർജിക്കൽ റിസർച്ച് സെന്റർ സംഘടിപ്പിച്ച 55-ാമത് ദ്വിദിന സെമിനാറിന്റെ സമാപനസമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മത്സരത്തിലൂടെ മേധാവിത്വം നേടുകയല്ല വ്യക്തികളും സഭയും സമൂഹവും ചെയ്യേണ്ടത്. പരസ്പരം പങ്കുവച്ച് വളരുവാൻ ഔത്സുക്യം കാണിക്കണമെന്നും മാർ ആലഞ്ചേരി പറഞ്ഞു.
ഡോ. താങ്ക്സി ഫ്രാൻസീസ് തെക്കേക്കര മുഖ്യാതിഥിയായിരുന്നു. എൽആർസി ചെയർമാൻ ബിഷപ് മാർ പോളി കണ്ണൂക്കാടൻ, ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, കൂരിയ ചാൻസലർ റവ. ഡോ. ആന്റണി കൊള്ളന്നൂർ, റവ. ഡോ. ജെയിംസ് പുലിയുറുന്പിൽ, എൽആർസി എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. പീറ്റർ കണ്ണന്പുഴ, റവ. ഡോ. നോബിൾ മണ്ണാറത്ത് എന്നിവർ പ്രസംഗിച്ചു.
"സീറോ-മലബാർ സഭയുടെ വളർച്ചയും നവീകരണവും ഭാവിയിലേക്കുള്ള ദിശാബോധവും'എന്നതായിരുന്നു സെമിനാറിന്റെ വിഷയം. ഇന്നലെ റവ. ഡോ. മാർട്ടിൻ കല്ലുങ്കൽ, റവ. ഡോ. ജോസ് കുറിയേടത്ത്, മോണ്‍. ഡോ. ആന്റണി നരികുളം, റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ജിഫി മേക്കാട്ടുകുളം, ഡോ. കെ.വി. റീത്താമ്മ, ജോസ് വിതയത്തിൽ, ഡോ. സിസ്റ്റർ മരിയ ആന്റോ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
എൽആർസി സെമിനാർ സമാപിച്ചു
12:44 AM Mar 17, 2018 | Deepika.com