മാള: ഡോ. റോസ് മേരി വിത്സനു ലഭിച്ച ‘വാഗ്ഭട’ പുരസ്കാരം കുഴൂർ കെ.പി. പത്രോസ് വൈദ്യൻസ് കുടുംബത്തിന്റെ 150 വർഷത്തെ ചികിത്സാപാരമ്പര്യത്തിനുകൂടിയുള്ള അംഗീകാരം. സ്വകാര്യ മേഖലയിലെ മികച്ച ആയുർവേദ ഡോക്ടർക്കുള്ള ഭാരതീയ ചികിത്സാ വകുപ്പിന്റെ പുരസ്കാരമാണ് ഡോ. റോസ് മേരി വിത്സനു ലഭിച്ചത്.
തൃപ്പൂണിത്തുറ ആയുർവേദ കോളജിൽനിന്നു പഠനം പൂർത്തിയാക്കി കുഴൂരിന്റെ വൈദ്യകുടുംബത്തിലേക്കു മരുമകളായെത്തിയ ഡോ. റോസ് മേരിക്ക് തന്റെ അരനൂറ്റാണ്ടിലേറെക്കാലത്തെ ചികിത്സാ പരിചയവും അറിവുകളും പകർന്നുകൊടുത്താണു പ്രശസ്ത ഭിഷഗ്വരനായിരുന്ന കെ.പി. പത്രോസ് വൈദ്യൻ വിടവാങ്ങിയത്.
പത്രോസ് വൈദ്യന്റെ മകനും കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാലയുടെ മാനേജിംഗ് ഡയറക്ടറുമായ കെ.പി. വിത്സന്റെ ഭാര്യയാണ് ഡോ. റോസ് മേരി വിത്സൻ. 1988ൽ പ്രവർത്തനം ആരംഭിച്ച ഇവർ 1995 മുതൽ കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി ആശുപത്രിയുടെ ചീഫ് ഫിസിഷ്യനാണ്.
ഡോ. റോസ് മേരി വിത്സൻ അംഗീകാരത്തിന്റെ നിറവിൽ
12:36 AM Mar 17, 2018 | Deepika.com