തിരുവനന്തപുരം: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ മരണത്തിൽ സിവിൽസപ്ലൈസ് വകുപ്പിനെ കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. ഭക്ഷ്യവകുപ്പിന്റെ ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
മധുവിന്റെ കുടുംബം എഐവൈ വിഭാഗത്തിലാണുൾപ്പെടുന്നത്. മധുവിന്റെ മാതാവ് മല്ലികയാണു കുടുംബനാഥ. ഇവർക്കു പ്രതിമാസം 35 കിലോ ധാന്യം ലഭിക്കുന്നുണ്ട്. സംഭവം നടന്ന മാസവും മുഴുവൻ ധാന്യവും അവർ വാങ്ങിയിരുന്നു. സംസ്ഥാനത്ത് നൂറോളം ആദിവാസി ഊരുകളുണ്ട്. ഇവിടങ്ങളിൽ കഴിയുന്ന ആദിവാസികൾക്ക് അവരുടെ പരന്പരാഗത ഭക്ഷ്യവസ്തുക്കളായ ചോളം, റാഗി, ചാമ എന്നിവ വാങ്ങിനൽകാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
മധുവിന്റെ അമ്മ റേഷൻ വാങ്ങിയിരുന്നു: ഭക്ഷ്യമന്ത്രി
12:40 AM Mar 16, 2018 | Deepika.com