കാട്ടുതീ അപകടം: വിവേകിനു പിന്നാലെ വിദ്യയും യാത്രയായി‌

12:39 AM Mar 14, 2018 | Deepika.com
മൂന്നാർ: കൊരങ്ങണി കാട്ടുതീ ദുരന്തത്തിൽ ഒരാൾകൂടി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റു മധുരയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യയാണ് ഇന്നലെ രാവിലെ മരിച്ചത്. വിദ്യയുടെ ഭർത്താവ് വിവേക് കാട്ടുതീയിൽപെട്ടു സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.

ദുബായിൽ മെക്കാനിക്കൽ എൻജിനിയറായ വിവേകും ബംഗളുരുവിൽ ഐടി ഉദ്യോഗസ്ഥയായ വിദ്യയും നവംബറിലായിരുന്നു വിവാഹിതരായത്.

ട്രെക്കിംഗും കഴിഞ്ഞ് അടുത്തയാഴ്ച ഇരുവരും ദുബൈയിലേക്കു പോകാനിരിക്കുകയായിരുന്നു. ഈറോഡ് കൗണ്ടർപാളയം സ്വദേശിനിയാണ് വിദ്യ. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി.