കുമരകം: ഇന്നലെ സ്കൂൾ വിട്ട് വീട്ടിലെത്തിയ മൂന്നാം ക്ലാസ് വിദ്യാർഥിനി കണ്ടത് കത്തിക്കരിയുന്ന വല്യമ്മച്ചിയെ. കുമരകം പള്ളിച്ചിറയ്ക്ക് സമീപം കുഴിവേലിപ്പറന്പിൽ നാരായണദാസിന്റെ ഭാര്യ ചെല്ലമ്മ(73)നെയാണ് വീട്ടിലെ അടുക്കളയിൽ കത്തിയമരുന്ന അഗ്നികുണ്ഠമായി മകളുടെ മകൾ അർച്ചന (പൊന്നി) കണ്ടത്.
അലമുറയിട്ടു കരഞ്ഞ കുട്ടിയുടെ നിലവിളികേട്ട് അയൽക്കാർ ഓടിയെത്തി തീ അണച്ചെപ്പോഴേക്കും ചെല്ലമ്മയുടെ ശരീരം കത്തിത്തീരാറായിരുന്നു.നാരായണദാസ് - ചെല്ലമ്മ ദന്പതികളുടെ ഇളയമകൾ സ്മിതയും കുടുംബവുമാണ് വീട്ടിൽ താമസിക്കുന്നത്. സ്മിതയുടെ ഭർത്താവ് കുമരകം കരിവേലിൽ സുനിലും മൂത്തമകൾ അമൃതയോടൊപ്പം കോട്ടയം ആയൂർവേദാശുപത്രിയിലായിരുന്നു. ഇളയ മകൾ അർച്ചന ഇല്ലിക്കൽ ചിന്മയ സ്കൂളിൽനിന്നു 3.30-ന് എത്തിയപ്പോഴാണ് വല്യമ്മയുടെ ദാരുണ അന്ത്യം കാണാനിടയായത്.
വീടിന്റെ അടുക്കളയിൽ ചിതൽ കയറിയത് നശിപ്പിക്കാൻ മണ്ണെണ്ണ ഒഴിച്ചപ്പോൾ തീ ആളിപ്പടർന്നതാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ചിങ്ങവനം പുത്തൻപറന്പിൽ കുടുംബാംഗമാണ് ചെല്ലമ്മ. മക്കൾ: മിനി, ഷൈനി, ഷോമി, സ്മിത. മരുമക്കൾ: സാബു (കെഎസ്ആർടിസി ), ദിലീപ് (മാടപ്പള്ളി), രാജു (പാലാ), സുനിൽ (കുമരകം). കുമരകം അഡീഷണൽ എസ്ഐ കെ.എസ്. ഷാജിയുടെ നേതൃത്വത്തിൽ പോലീസെത്തി മേൽനടപടി സ്വീകരിച്ചു. സംസ്കാംരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.
സ്കൂളിൽനിന്നെത്തിയ മൂന്നാം ക്ലാസുകാരി കണ്ടത് കത്തിയെരിയുന്ന വല്യമ്മച്ചിയെ
01:56 AM Mar 06, 2018 | Deepika.com