കോഹ്‌ലിയും രാഹുലും തുണച്ചു; ഓസീസിനെതിരെ ആറ് വിക്കറ്റ് ജയവുമായി ഇന്ത്യ

10:41 PM Oct 08, 2023 | Deepika.com
ചെന്നൈ: ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. വിരാട് കോഹ്‌ലി-കെ.എൽ. രാഹുൽ സഖ്യത്തിന്‍റെ പോരാട്ടമാണ് ഇന്ത്യ‍യെ വിജയതീരത്തെത്തിച്ചത്. സ്കോർ: ഓസ്ട്രേലിയ 49.3 ഓവറിൽ 199-10, ഇന്ത്യ 41.2 ഓവറിൽ 201-4.

ഓസ്ട്രേലിയ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് തുടകത്തിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഓപ്പണറുമാരായ രോഹിത് ശർമയും ഇഷാൻ കിഷനും പൂജ്യത്തിനു മടങ്ങിയപ്പോൾ ശ്രേയസ് അയ്യരും സംപൂജ്യനായി മടങ്ങി.

വന്‍ തകര്‍ച്ചയില്‍ നിന്നും കോഹ്‌ലി-രാഹുല്‍ സഖ്യമാണ് ഇന്ത്യയെ കരകയറ്റിയത്. 26-ാം ഓവറായപ്പോഴേയ്ക്കും ഇന്ത്യയുടെ സ്‌കോര്‍ 100 കടന്നിരുന്നു.

38ാം ഓവറില്‍ 167 എന്ന സ്‌കോറിലെത്തിയപ്പോള്‍ ലംബുഷെയ്‌നിന്‍റെ ക്യാച്ചില്‍ കോഹ്‌ലി പുറത്തായി. നേടിയ 85 റണ്ണുകളില്‍ ആറ് ഫോറും വിരാട് നേടിയിരുന്നു. ശേഷം ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ എട്ട് പന്തില്‍ പതിനൊന്ന് റണ്‍സാണ് നേടിയത്.

ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ 49.3 ഓവറില്‍ 199 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. 46 റണ്‍സെടുത്ത സ്റ്റീവ് സ്മിത്ത് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറായി. ബാറ്റിംഗിന്‍റെ തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ട ഓസ്‌ട്രേലിയയ്ക്ക് മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിന്‍റെ വിക്കറ്റ് നഷ്ടമായി.

ശേഷം ക്രീസിലെത്തിയ സ്റ്റീവ് സ്മിത്ത് ഡേവിഡ് വാര്‍ണര്‍ കൂട്ടുകെട്ട് സ്‌കോര്‍ 74ല്‍ എത്തിച്ചു. 52 പന്തുകളില്‍ നിന്നായി 41 റണ്‍സെടുത്ത വാര്‍ണറെ ക്യാച്ചിലൂടെ കുല്‍ദീപ് പുറത്താക്കി. വാര്‍ണര്‍ക്ക് പകരമായി ലബൂഷെയ്ന്‍ ക്രീസിലെത്തിയതിന് പിന്നാലെ ടീം ബാറ്റിംഗിന്‍റെ വേഗത കുറച്ചു.

71 പന്തില്‍ 46 റണ്‍സെടുത്ത സ്മിത്തിനെ ജഡേജ ഔട്ടാക്കുമ്പോള്‍ ആകെ സ്‌കോര്‍ 110ല്‍ എത്തിയിരുന്നു. ലബുഷെയ്‌നിനെ വിക്കറ്റ് കീപ്പര്‍ രാഹുലിന്‍റെ ക്യാച്ച് പുറത്താക്കി അധികമെത്തും മുന്‍പേ ജഡേജ അലക്‌സ് ക്യാരിയുടേയും വിക്കറ്റെടുത്തു. ശേഷം വന്ന കാമറൂണ്‍ ഗ്രീനിനും മാസ്‌ക് വെല്ലിനും കളത്തില്‍ അധിക നേരം പിടിച്ചുനില്‍ക്കാനായില്ല.

വെറും എട്ട് റണ്‍സ് മാത്രം സ്വന്തമാക്കിയ കാമറൂണ്‍ ഗ്രീനിന്‍റെ വിക്കറ്റ് ഹാര്‍ദിക്ക് എടുക്കുകയായിരുന്നു. ശേഷം മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും ചേര്‍ന്ന് സ്‌കോര്‍ 150ന് മുകളില്‍ എത്തിച്ചെങ്കിലും ബൂമ്രുടെ തന്ത്രം കമ്മിന്‍സിനെ വീഴ്ത്തി.

ശേഷം വന്ന സാംപയുടെ വിക്കറ്റ് വീഴ്ത്തി ഹാര്‍ദിക് പാണ്ഡ്യ ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കി. മിച്ചല്‍ സ്റ്റാര്‍ക്ക് അവസാനം നല്‍കിയ ഭേദപ്പെട്ട പ്രകടനമാണ് ഓസീസിന് നേരിയ തോതിലെങ്കിലും ശ്വാസം നേരെ വീഴ്ത്തിയത്.