ടെൽ അവീവ്: ഇസ്രായേലിൽ ഹാമസ് നടത്തിയ ഭീകരാക്രമണത്തിൽ മലയാളി യുവതിക്ക് പരിക്ക്. കണ്ണൂർ ശ്രീകണ്ഠപുരം വളക്കൈ സ്വദേശി ഷീജ ആനന്ദിനാണ് പരിക്കേറ്റത്.
സൗത്ത് ഇസ്രായേലിലെ അഷ്കിലോണിൽ ഹമാസ് നടത്തിയ മിസൈൽ ആക്രമണത്തിലാണ് ഷീജയ്ക്ക് പരിക്കേറ്റത്. കഴിഞ്ഞ ഏഴുവർഷമായി കെയർടേക്കറായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു ഷീജ.
അതേസമയം, ഇസ്രായേലിലെ ഇന്ത്യക്കാർ ഭയപ്പെടേണ്ടതില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. അവരവരുടെ താമസസ്ഥലങ്ങളിൽ സുരക്ഷിതമായി തുടരാനുള്ള നിർദ്ദേശം ഇന്ത്യൻ എംബസി നൽകിയിട്ടുണ്ടെന്ന് വി.മുരളീധരൻ അറിയിച്ചു.
ഏത് ആവശ്യത്തിനും ഇന്ത്യൻ എംബസിയിൽ ബന്ധപ്പെടാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും ഇന്ത്യാക്കാർക്ക് ആവശ്യങ്ങൾക്ക് എംബസികളെ സമീപിക്കാമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
സൗത്ത് ഇസ്രായേലിലെ അഷ്കിലോണിൽ ഹമാസ് നടത്തിയ മിസൈൽ ആക്രമണത്തിലാണ് ഷീജയ്ക്ക് പരിക്കേറ്റത്. കഴിഞ്ഞ ഏഴുവർഷമായി കെയർടേക്കറായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു ഷീജ.
അതേസമയം, ഇസ്രായേലിലെ ഇന്ത്യക്കാർ ഭയപ്പെടേണ്ടതില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. അവരവരുടെ താമസസ്ഥലങ്ങളിൽ സുരക്ഷിതമായി തുടരാനുള്ള നിർദ്ദേശം ഇന്ത്യൻ എംബസി നൽകിയിട്ടുണ്ടെന്ന് വി.മുരളീധരൻ അറിയിച്ചു.
ഏത് ആവശ്യത്തിനും ഇന്ത്യൻ എംബസിയിൽ ബന്ധപ്പെടാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും ഇന്ത്യാക്കാർക്ക് ആവശ്യങ്ങൾക്ക് എംബസികളെ സമീപിക്കാമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.