കണ്ണൂർ: ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റ മലയാളി യുവതിയുടെ ആരോഗ്യനില തൃപ്തകരം. കണ്ണൂര്‍ ശ്രീകണ്ഠപുരം വളക്കൈ സ്വദേശി ഷീജ ആനന്ദിനാണ് പരിക്കേറ്റത്.
വീഡിയോകോളില്‍ ഷീജയുമായി സംസാരിച്ചെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. അവിടെനിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയാത്തതിനാല്‍ ആശങ്ക ഉണ്ടെന്നും കുടുംബം പ്രതികരിച്ചു.
സൗത്ത് ഇസ്രയേലിലെ അഷ്കിലോണില്‍ ഹമാസ് നടത്തിയ ഭീകരാക്രമണത്തിലാണ് ഷീജയ്ക്ക് പരിക്കേറ്റത്. കഴിഞ്ഞ ഏഴുവര്‍ഷമായി കെയര്‍ടേക്കറായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു ഷീജ.
അതേസമയം, ഇസ്രയേലിലെ ഇന്ത്യക്കാര്‍ ഭയപ്പെടേണ്ടതില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് പറഞ്ഞു. അവരവരുടെ താമസസ്ഥലങ്ങളില്‍ സുരക്ഷിതമായി തുടരാനുള്ള നിര്‍ദ്ദേശം ഇന്ത്യന്‍ എംബസി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
വീഡിയോകോളില്‍ ഷീജയുമായി സംസാരിച്ചെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. അവിടെനിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയാത്തതിനാല്‍ ആശങ്ക ഉണ്ടെന്നും കുടുംബം പ്രതികരിച്ചു.
സൗത്ത് ഇസ്രയേലിലെ അഷ്കിലോണില്‍ ഹമാസ് നടത്തിയ ഭീകരാക്രമണത്തിലാണ് ഷീജയ്ക്ക് പരിക്കേറ്റത്. കഴിഞ്ഞ ഏഴുവര്‍ഷമായി കെയര്‍ടേക്കറായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു ഷീജ.
അതേസമയം, ഇസ്രയേലിലെ ഇന്ത്യക്കാര്‍ ഭയപ്പെടേണ്ടതില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് പറഞ്ഞു. അവരവരുടെ താമസസ്ഥലങ്ങളില്‍ സുരക്ഷിതമായി തുടരാനുള്ള നിര്‍ദ്ദേശം ഇന്ത്യന്‍ എംബസി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.