+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോൺഗ്രസ് പ്രവർത്തകസമിതി ഇന്ന്; തെരഞ്ഞെടുപ്പ് വിജയം മുഖ്യലക്ഷ്യം

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ട് തന്ത്രങ്ങൾക്ക് രൂപം നൽകാൻ കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന് യോഗം ചേരും. രാവിലെ 10.30ന് എഐസിസി ആസ്ഥാനത്ത് തുട
കോൺഗ്രസ് പ്രവർത്തകസമിതി ഇന്ന്; തെരഞ്ഞെടുപ്പ് വിജയം മുഖ്യലക്ഷ്യം
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ട് തന്ത്രങ്ങൾക്ക് രൂപം നൽകാൻ കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന് യോഗം ചേരും. രാവിലെ 10.30ന് എഐസിസി ആസ്ഥാനത്ത് തുടങ്ങുന്ന യോഗത്തിൽ പ്രവർത്തകസമിതി അംഗങ്ങളും സ്ഥിരം ക്ഷണിതാക്കളും പാർട്ടി മുഖ്യമന്ത്രിമാരും പങ്കെടുക്കും.

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനം അടക്കമുള്ള ഹിന്ദുത്വ വിഷ‍യങ്ങളുമായി ബിജെപി മുന്പോട്ടു പോകുന്പോൾ ഒബിസി പ്രാതിനിധ്യം ഉയർത്തി അവയെ പ്രതിരോധിക്കാനാണ് കോൺഗ്രസ് നീക്കം.

ഒബിസി വിഷയത്തിൽ വിയോജിപ്പുള്ള മനു അഭിഷേക് സിംഗ്‌വിയെപ്പോലുള്ളവരെക്കൂടി ഒരുമിച്ചു നിർത്തി തന്ത്രങ്ങൾക്ക് ഐക്യരൂപമുണ്ടാക്കുകയാണ് ഉദ്ദേശ്യം.

രാഹുൽ ഗാന്ധിയുടെ നിർദേശാനുസരണം രാജസ്ഥാനിൽ കഴിഞ്ഞദിവസം ജാതിസെൻസസ് നടത്താൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതും ഭിന്നാഭിപ്രായമുള്ള നേതാക്കൾക്കുള്ള സന്ദേശമാണ്.

ഛത്തീസ്ഗഢിലും മധ്യപ്രദേശിലും ജാതിസെൻസസ് നടത്തുമെന്ന് പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിലെ ജാതിസെൻസസ് ഡേറ്റ തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കും എന്ന കാര്യത്തിലും സമിതിയുടെ വിലയിരുത്തലുണ്ടാകും.

ബിഹാർ ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ ജനസംഖ്യാനുപാതികമായി അവകാശം വേണമെന്ന് രാഹുൽഗാന്ധി പ്രഖ്യാപിച്ചിരുന്നു. ജാതിസെൻസസും സംവരണപരിധി ഉയർത്തലും മുഖ്യ പ്രചാരണമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

ജാതിസെൻസസിലുള്ള പാർട്ടിനിലപാട് ഭൂരിപക്ഷാധിപത്യം ഉണ്ടാക്കുമെന്ന്‌ ‘എക്സി’ലൂടെ മനു അഭിഷേക് സിംഗ്‌വി അഭിപ്രായപ്പെട്ടെങ്കിലും പാർട്ടി തള്ളിയതോടെ ട്വീറ്റ് ഒഴിവാക്കിയിരുന്നു.
More in Latest News :