മാർഗേര ജില്ലയിലെ ക്യാമ്പ് സൈറ്റിലേക്ക് വിനോദ സഞ്ചരികളെ കൊണ്ടുപോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പാലത്തിന്റെ കൈവരി തകർത്ത് താഴേക്ക് പതിച്ച ബസിനു തീപിടിച്ചു. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്.
മീഥെയ്ൻ വാതകം ഉപയോഗിച്ച് ഓടുന്ന ബസ് വൈദ്യുതി ലൈനിലേക്ക് വീണാണ് തീപിടിച്ചതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. മരിച്ചവരിൽ അഞ്ച് യുക്രെയ്ൻകാരും ഒരു ജർമൻകാരനും ഇറ്റാലിയൻ ഡ്രൈവറുമുണ്ടെന്ന് സിറ്റി പ്രിഫെക്റ്റ് മിഷേൽ ഡി ബാരി പറഞ്ഞു.
പരിക്കേറ്റവരിൽ അഞ്ച് പേരുടെ നിലഗുരുതരമാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രി മാറ്റെയോ പിയന്റഡോസി മുന്നറിയിപ്പ് നൽകി. അപകടത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.