ശുഹൈബ് വധം: സിബിഐക്കു ഹൈക്കോടതി ഒരാഴ്ച സമയം നൽകി

01:24 AM Feb 28, 2018 | Deepika.com
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എസ്.പി. ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം സംബന്ധിച്ച നിലപാട് അറിയിക്കാൻ ഹൈക്കോടതി സിബിഐക്ക് ഒരാഴ്ച സമയം നൽകി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ശുഹൈബിന്‍റെ മാതാപിതാക്കളായ സി.പി. മുഹമ്മദ്, എസ്.പി. റസിയ എന്നിവർ നൽകിയ ഹർജിയിലാണു സിംഗിൾബെഞ്ച് തീരുമാനം. ഹർജി അടുത്ത ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

കഴിഞ്ഞ 12നു രാത്രിയിലാണ് അഞ്ചംഗസംഘം ശുഹൈബിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മുകാരായ അഞ്ചുപേരാണ് ആക്രമണം നടത്തിയതെന്നു പരിക്കേറ്റ റിയാസ് മൊഴി നൽകിയിട്ടുണ്ട്.

ബോംബെറിഞ്ഞു ഭീകരാന്തരീക്ഷമുണ്ടാക്കി ശുഹൈബിനെ 41 വെട്ടുവെട്ടിയാണു കൊലപ്പെടുത്തിയത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ചുള്ള കൊലപാതകമായതിനാൽ തീവ്രവാദ പ്രവർത്തന നിരോധന നിയമ (യുഎപിഎ) പ്രകാരമുള്ള കുറ്റം ചുമത്താമെങ്കിലും പ്രതികൾ സിപിഎമ്മുകാരായതിനാൽ രാഷ്‌ട്രീയ ഇടപെടൽ കാരണം പോലീസ് അതിനു തയാറായില്ലെന്നു ഹർജിയിൽ പറയുന്നു.

അറസ്റ്റിലായ രണ്ടു പ്രതികൾക്കു മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അന്വേഷണ സംഘത്തിലുള്ള പോലീസുകാർ വിവരങ്ങൾ ചോർത്തി നൽകിയതിനാൽ എല്ലാ പ്രതികളെയും പിടികൂടാനായില്ലെന്നും ആക്രമണത്തിനുപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞില്ലെന്നും കണ്ണൂർ ജില്ലാ പോലീസ് സൂപ്രണ്ടും പറഞ്ഞു.