കോഴിക്കോട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ മരണം സംബന്ധിച്ച് ജുഡീഷല്‍ അന്വേഷണം ആവശ്യമാണെന്നും സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്തു മന്ത്രി എ.കെ. ബാലന് രാജിവയ്ക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. 35 വര്‍ഷത്തിനുള്ളില്‍ 63 കൊലപാതകങ്ങളാണ് അട്ടപ്പാടിയിൽ നടന്നത്. ഇതില്‍ നാലുപേരെ ചുട്ടുകൊലപ്പെടുത്തിയതാണ്. ഇതിലൊന്നും ഒരുതുമ്പും ഉണ്ടായിട്ടില്ല. ഇതേക്കുറിച്ചും സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാറിമാറി വന്ന സര്‍ക്കാരുകള്‍ അട്ടപ്പാടി കേന്ദ്രമായി നടപ്പാക്കിയ പദ്ധതികളെ കുറിച്ച് പുനഃപരിശോധന ആവശ്യമാണ്. അട്ടപ്പാടിയിലെ കൊലപാതകങ്ങള്‍, ആദിവാസികളുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍, കേസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വിനിയോഗം എന്നിവ സംബന്ധിച്ചു പാര്‍ട്ടിതലത്തില്‍ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തി റിപ്പോര്‍ട്ട് തയാറാക്കും. ഒരാഴ്ചക്കുള്ളില്‍ ഈ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തും. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇന്നു രാവിലെ 10 ന് തിരുവനന്തപുരത്ത് എന്‍ഡിഎ അടിയന്തര നേതൃയോഗം ചേര്‍ന്നു ബഹുജനസംഘടനകളെ സംയോജിപ്പിച്ചുകൊണ്ടുള്ള പ്രക്ഷോഭപരിപാടികള്‍ക്കു രൂപം നല്‍കും. കേന്ദ്രഫണ്ട് സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയും പലഫണ്ടും നഷ്ടപ്പെടുത്തുകയുമാണ് ചെയ്തതെന്ന് കുമ്മനം ആരോപിച്ചു.
അട്ടപ്പാടി സംഭവം: ജുഡീഷല്‍ അന്വേഷണം വേണമെന്നു ബിജെപി
01:15 AM Feb 26, 2018 | Deepika.com