മുദ്രപ്പത്രക്ഷാമത്തിനു പിന്നിൽ ട്രഷറി വകുപ്പിന്‍റെ അനാസ്ഥ

01:08 AM Feb 25, 2018 | Deepika.com
തിരുവനന്തപുരം: സംസ്ഥാനത്തെ മുദ്രപ്പത്രക്ഷാമത്തിനു പിന്നിൽ ട്രഷറി വകുപ്പിന്‍റെ അനാസ്ഥ. സംസ്ഥാനത്തെ ചില ജില്ലാ ട്രഷറികളിൽ മുദ്രപത്രം ആവശ്യത്തിൽ കൂടുതൽ കെട്ടിക്കിടക്കുന്പോൾ, മറ്റു ചിലേടങ്ങളിൽ ഒരെണ്ണം പോലും എടുക്കാനില്ലാത്ത അവസ്ഥയാണ്.

ട്രഷറി ഡയറക്ടർ അടക്കമുള്ള ഡയറക്ടറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയാണു കാരണമെന്നാണ് ആരോപണം. ആവശ്യത്തിലേറെ മുദ്രപ്പത്രങ്ങൾ കെട്ടിക്കിടക്കുന്ന ട്രഷറികളിൽനിന്നു ക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളിലേക്ക് എത്തിക്കാൻ ആവശ്യമായ നിർദേശം നൽകാത്തതാണു കാരണമെന്നാണു ട്രഷറികളിലെ കണക്കുകൾതന്നെ വ്യക്തമാക്കുന്നത്.

ആവശ്യക്കാരേറെയുള്ള 50 രൂപ, 100 രൂപ മുദ്രപ്പത്രങ്ങൾ സംസ്ഥാനത്തെ മുഴുവൻ ട്രഷറികളിലുമായി 10.62 ലക്ഷം എണ്ണം ഉണ്ടെന്നാണു കണക്കുകൾ. 50 രൂപയുടെ 6.67 ലക്ഷവും 100 രൂപയുടെ 3.94 ലക്ഷവും. ഇവയിലേറെയും ചില ട്രഷറികളിൽ മാത്രമായി കെട്ടിക്കിടക്കുന്നതിനാലാണു മറ്റിടങ്ങളിൽ കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്.

ഉദാഹരണത്തിന് ആലപ്പുഴ ജില്ലാ ട്രഷറിയിൽ 100 രൂപയുടെ 19 മുദ്രപത്രവും 50 രൂപയുടെ 60 എണ്ണവും മാത്രമാണുള്ളത്. എന്നാൽ, പത്തനംതിട്ട ജില്ലാ ട്രഷറിയിൽ ഇവ യഥാക്രമം 65,497ഉം 60195 ഉം ഉണ്ട്. പത്തനംതിട്ടയിൽനിന്ന് ആവശ്യത്തിനുള്ളത് ആലപ്പുഴയിലേക്കു നൽകാൻ ട്രഷറി ഡയറക്ടറേറ്റിൽനിന്ന് നിർദേശം ലഭിക്കാത്തതിനാലാണ് ഇവ കെട്ടിക്കിടക്കുന്നത്. ഇതേ അവസ്ഥയാണു മറ്റു ചില ജില്ലകളും നേരിടുന്നത്. സ്റ്റോക്കുണ്ടായിട്ടും ചിലേടങ്ങളിൽ വിതരണം നടത്തുന്നില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.

50രൂപ, 100 രൂപ മുദ്രപ്പത്രങ്ങളുടെ ക്ഷാമം പരിഹരിക്കാൻ ഒന്നു മുതൽ പത്തു രൂപവരെയുള്ള മുദ്രപ്പത്രത്തിന്‍റെ മൂല്യം ഉയർത്താൻ തീരുമാനിച്ചിരുന്നു.

ഒന്നു മുതൽ അഞ്ചു രൂപ വരെയുള്ള മുദ്രപ്പത്രങ്ങളുടെ മൂല്യം 50 രൂപയായും ഏഴ്, പത്ത് രൂപയുടെ മുദ്രപ്പത്രങ്ങളുടെ മൂല്യം 100 രൂപയായിട്ടുമാണ് ഉയർത്തുന്നത്. ഇതോടെ സംസ്ഥാനത്തെ മുദ്രപത്ര ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.