കൊച്ചി: ദേവസ്വം ബോർഡുകളുടെ രൂപീകരണം ഭരണഘടനാ വിരുദ്ധമാണെന്നും ബദൽ സംവിധാനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. തുടർന്ന് ഡിവിഷൻ ബെഞ്ച് ഹർജി വിധി പറയാൻ മാറ്റി.
ദേവസ്വം ബോർഡുകളുടെ ഭരണം രാഷ്്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും താത്പര്യത്തിന് അനുസരിച്ചാണെന്നും ഹിന്ദുമത വിശ്വാസപ്രകാരമല്ലെന്നും ആരോപിച്ചായിരുന്നു ഹർജി. ബോർഡംഗത്തെ തെരഞ്ഞെടുക്കേണ്ടത് നിയമസഭയിലെ ഹിന്ദു എംഎൽഎമാരാണ്. ഇതിനായി മുന്നണികൾ തങ്ങളുടെ എംഎൽഎമാർക്ക് വിപ്പ് നൽകുന്നുണ്ട്. ദേവസ്വം ബോർഡ് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്നതിന്റെ തെളിവാണിതെന്നു ഹർജിയിൽ ആരോപിക്കുന്നു. ടി.ജി. മോഹൻദാസാണ് ഹർജി നൽകിയത്. ഹർജിക്കാരനുവേണ്ടി സുപ്രീംകോടതി അഭിഭാഷകൻ മോഹൻ പരാശരന് ഹാജരായി. സുബ്രഹ്മണ്യ സ്വാമിയും കേസിൽ കക്ഷിയായിരുന്നു.
ദേവസ്വം ബോർഡുകളുടെരൂപീകരണം: ഹർജി വിധി പറയാൻ മാറ്റി
01:43 AM Feb 24, 2018 | Deepika.com