കൊച്ചി : തൃശൂരിൽ നടന്ന മാധ്യമസെമിനാറിൽ ഡോ. സെബാസ്റ്റ്യൻ പോൾ അഭിഭാഷകർക്കെതിരേ നടത്തിയ പരാമർശം റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ രാഷ്ട്രദീപിക, മലയാള മനോരമ, കൈരളി ചാനൽ, ജന്മഭൂമി എന്നീ മാധ്യമങ്ങൾക്കെതിരായ തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കി.
അഭിഭാഷകരും മാധ്യമപ്രവർത്തകരുമായുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് സെബാസ്റ്റ്യൻ പോളിന്റ പ്രസംഗം അപകീർത്തികരമാണെന്നാരോപിച്ച് അഭിഭാഷകനായ ജെ.എം. ദീപക് തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ പരാതിയിലെ തുടർനടപടികളാണ് സിംഗിൾബെഞ്ച് റദ്ദാക്കിയത്. കേസ് റദ്ദാക്കാൻ മാധ്യമസ്ഥാപനങ്ങൾ നൽകിയ ഹർജിയിലാണ് വിധി. ഹർജിക്കാരൻ ആരോപിക്കുന്നതുപോലെ പ്രസംഗത്തിലെ പരാമർശം ഏതെങ്കിലും വ്യക്തികൾക്കെതിരെയാണെന്ന് തെളിയിക്കാൻ കഴിയില്ല. പ്രസ്താവന ഹർജിക്കാരനെ ബാധിക്കുന്നതാണെന്നു വിലയിരുത്താൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി കേസിലെ തുടർ നടപടികൾ റദ്ദാക്കിയത്.
ഡോ. സെബാസ്റ്റ്യൻ പോളിനും മാധ്യമങ്ങൾക്കുമെതിരായ കേസ് റദ്ദാക്കി
01:55 AM Feb 23, 2018 | Deepika.com