കോട്ടയം: ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ബൈക്കിൽ പുറപ്പെട്ട ബന്ധുക്കളായ യുവാക്കൾ സ്വകാര്യ ബസിനടിയിൽപ്പെട്ട് മരിച്ചു. കെകെ റോഡിൽ പാന്പാടി കോത്തലയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.55നുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ പുഞ്ചവയൽ പാക്കാനം പന്നകത്തിങ്കൽ ജോർജിന്റെ മകൻ ജോണ്സണ് (28), കോത്തല എണ്ണശേരിലിൽ നന്നാട്ട് സൈമണിന്റെ മകൻ സുബിൻ (26) എന്നിവരാണു മരിച്ചത്. ജോണ്‍സന്റെ ഭാര്യ കവിതയുടെ പിതൃസഹോദരപുത്രനാണ് സുബിൻ.
ഇരുവരുടെയും ബന്ധുവായ കോത്തല എണ്ണശേരിൽ എ.ബി. ചാക്കോ (58) ഇന്നലെ രാവിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചതറിഞ്ഞെത്തിയ യുവാക്കൾ മൃതസംസ്കാരത്തിനുള്ള സാധനങ്ങൾ വാങ്ങാൻ പോകുംവഴിയാണ് അപകടമുണ്ടായത്.
ചാക്കോയുടെ സംസ്കാരം ഇന്നു രാവിലെ 10ന് കോത്തല സെന്റ് മേരീസ് സിഎസ്ഐ പള്ളിയിൽ നടക്കും. ജോണ്‍സന്റെയും സുബിന്റെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സുബിന്റെ മാതാവ് മോളി. സഹോദരി: സൗമ്യ. ജോണ്‍സന്റെ മാതാവ് സിന്ധു. സഹോദരങ്ങൾ: ദിവ്യ, ജെയ്സണ്‍. പാന്പാടി നന്നാട്ട് കവിതയാണ് ജോണ്‍സന്റെ ഭാര്യ. മകൻ: കെവിൻ.
അമിതവേഗത്തിലെത്തിയ ബസ് സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കോട്ടയത്തുനിന്നും തങ്കമണിയിലേക്കു പോയ ടിഎംഎസ് ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ജോണ്‍സന്റെ തലയിലൂടെ കയറിയിറങ്ങി.
ബന്ധു മരിച്ചതറിഞ്ഞെത്തിയ ബന്ധുക്കളായ യുവാക്കൾ ബൈക്കപകടത്തിൽ മരിച്ചു
02:10 AM Feb 22, 2018 | Deepika.com