തൃശൂർ: കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. ഇയ്യങ്കോട് ശ്രീധരൻ, സി.ആർ. ഓമനക്കുട്ടൻ, ലളിതാ ലെനിൻ, ജോസ് പുന്നാപറന്പിൽ, പി.കെ. പാറക്കടവ്, പൂയപ്പിള്ളി തങ്കപ്പൻ എന്നീ ആറു പേർക്കു സമഗ്ര സംഭാവനാ പുരസ്കാരങ്ങൾ. മുപ്പതിനായിരം രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
അക്കാദമി അവാർഡുകൾ: കവിത- സാവിത്രി രാജീവൻ (അമ്മയെ കുളിപ്പിക്കുന്പോൾ), നോവൽ- ടി.ഡി. രാമകൃഷ്ണൻ (സുഗന്ധി എന്ന ആണ്ടാൾ ദേവനായകി), ചെറുകഥ- എസ്. ഹരീഷ് (ആദം), നാടകം- ഡോ. സാംകുട്ടി പട്ടംകരി (ലല്ല), സാഹിത്യവിമർശനം- എസ്. സുധീഷ് (ആശാൻ കവിത: സ്ത്രീപുരുഷ സമവാക്യങ്ങളിലെ കലാപം), വൈജ്ഞാനിക സാഹിത്യം- ഫാ. വി.പി. ജോസഫ് വലിയവീട്ടിൽ (ചവിട്ടുനാടക വിജ്ഞാന കോശം), ജീവചരിത്രം, ആത്മകഥ- ഡോ. ചന്തവിള മുരളി (എകെജി ഒരു സമഗ്രജീവിതം), യാത്രാവിവരണം- ഡോ. ഹരികൃഷ്ണൻ (നൈൽവഴികൾ), വിവിർത്തനം- സി.എം. രാജൻ (പ്രണയവും മൂലധനവും), ബാലസാഹിത്യം- കെ.ടി. ബാബുരാജ് (സാമൂഹ്യപാഠം), ഹാസസാഹിത്യം- മുരളി തുമ്മാരുകുടി (ചില നാട്ടുകാര്യങ്ങൾ). ഇരുപത്തയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
എൻഡോവ്മെന്റ് അവാർഡുകൾ: ഭാഷാശാത്രം, വ്യാകരണം- ഡോ. പി.എ. അബുബക്കർ (വടക്കൻ മലയാളം), ഉപന്യാസം- രവി മേനോൻ (പൂർണേന്ദുമുഖി), വൈദിക സാഹിത്യം- ഡോ. കെ.പി. ശ്രീദേവി (നിരുക്തമെന്ന വേദാംഗം), നിരൂപണം പഠനം- ഡോ. പി. സോമൻ (കവിതയുടെ കാവുതീണ്ടൽ), കവിത- ആര്യാ ഗോപി (അവസാനത്തെ മനുഷ്യൻ), രശ്മി ബിനോയ് (തിരികെ നീ വരുന്പോൾ), ചെറുകഥാ സമാഹാരം- സുനിൽ ഉപാസന (കക്കാടിന്റെ പുരാവൃത്തം), വൈജ്ഞാനിക സാഹിത്യം- സി. രവിചന്ദ്രൻ (ബുദ്ധനെ എറിഞ്ഞ കല്ല്), തുഞ്ചൻ സ്മാരക പ്രബന്ധ മൽസരം: സിസ്റ്റർ അനു ഡേവിസ്.
അക്കാദമി കോളജ് വിദ്യാർഥികൾക്കായി നടത്തിയ മൽസരത്തിലെ വിജയികൾ: കഥ- 1. എസ്. ജവഹർ നാരായണൻ, തെക്കുംമുറി, തിരൂർ, മലപ്പുറം, 2. കെ. കൃഷ്ണകുമാർ, പടനായൻകുളങ്ങര തെക്ക്, കരുനാഗപ്പള്ളി. 3. സി.ആർ. മാർഗരറ്റ്, മറ്റത്തൂർ, തൃശൂർ. കവിത- നീതു സി സുബ്രഹ്മണ്യൻ, ഗവേഷക, സംസ്കൃത സർവകലാശാല. 2. പി.ആർ. സൗമ്യ, മഹാരാജാസ് കോളജ്. 3. ഫാസില സലിം, ആനന്ദാശ്രമം വഴി, കാസർകോട്.
സാഹിത്യ അക്കാദമി അവാർഡുകൾ 11 പേർക്ക്; ആറു പേർക്കു സമഗ്ര സംഭാവനാ പുരസ്കാരം
01:58 AM Feb 22, 2018 | Deepika.com