ബസുടമകൾ മന്ത്രിയെ കണ്ടു: തീരുമാനത്തിൽ മാറ്റമില്ലെന്നു സർക്കാർ

01:02 AM Feb 17, 2018 | Deepika.com
തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാ നിരക്ക് ഉയർത്താതെയുള്ള ബസ് ചാർജ് വർധന തൃപ്തികരമല്ലെന്ന ബസുടമകളുടെ നിലപാട് സർക്കാർ തള്ളി. ഇന്നലെ ഒരുവിഭാഗം ബസുടമകൾ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി ചർച്ച നടത്തിയപ്പോഴാണ് ഇത് അറിയിച്ചത്. സമരം ചെയ്യുന്നവരെ ശത്രുക്കളായി സർക്കാർ കാണുന്നില്ലെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.

1.30 ലക്ഷം വിദ്യാർഥികളെയാണു കെഎസ്ആർടിസി പ്രതിദിനം കൊണ്ടുപോകുന്നത്. ഇതിന്‍റെ ഇരട്ടി വിദ്യാർഥികളാണു സ്വകാര്യബസുകളെ ആശ്രയിക്കുന്നതെന്നും ബസുടമകൾ പറഞ്ഞു. സർക്കാർ ചർച്ചയ്ക്കു വിളിക്കുംവരെ സമരം തുടരുമെന്നും ബസുടമകൾ പറഞ്ഞു.

ചർച്ചയ്ക്കില്ലെന്നു ഗതാഗതമന്ത്രി

കോഴിക്കോട്: ബസുടമകളുമായി സര്‍ക്കാര്‍ അങ്ങോട്ടു ചര്‍ച്ചയ്ക്കു പോകേണ്ട ആവശ്യമില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. നിരക്കുവര്‍ധനയിൽ പ്രതിഷേധമുണ്ടെങ്കില്‍ സര്‍ക്കാരിനെയാണ് ആദ്യം അറിയിക്കേണ്ടത്. സമരത്തില്‍ കഷ്ടപ്പെടുന്നതു സാധാരണക്കാരും വിദ്യാര്‍ഥികളുമാണെ ന്നും മന്ത്രി പറഞ്ഞു.