യാക്കോബായ സഭയുടെ ദേവാലയങ്ങൾ ആർക്കും വിട്ടുകൊടുക്കില്ല: ഡോ. ഏലിയാസ് മാർ അത്താനാസിയോസ്

01:02 AM Feb 17, 2018 | Deepika.com
കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ ദേവാലയങ്ങൾ ആർക്കും വിട്ടുകൊടുക്കില്ലെന്നും കൈയേറ്റക്കാരെ എന്തു ത്യാഗം സഹിച്ചും എതിർക്കുമെന്നും ഡോ. ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത.

18നു കൊച്ചിയിൽ നടത്തുന്ന വിശ്വാസപ്രഖ്യാപന സമ്മേളനത്തിനും പാത്രിയർക്കാദിനാഘോഷത്തിനും മുന്നോടിയായുള്ള ദീപശിഖാ പ്രയാണത്തിനു വിവിധ ദേവാലയങ്ങളിൽ നൽകിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു മെത്രാപ്പോലീത്ത. ഒരു ഉത്തരവിന്‍റെ അടിസ്ഥാനത്തിലും യാക്കോബായ സഭയിലെ വിശ്വാസികൾ സ്വന്തം ഉടമസ്ഥതയിലുള്ള പള്ളികളിൽനിന്ന് ഇറങ്ങിക്കൊടുക്കില്ല. പ്രശ്നത്തിനു ചർച്ചകളിലൂടെ പരിഹാരം കാണണമെന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ വാക്കുകൾ അംഗീകരിക്കുകയാണു വേണ്ടത്.

വിശ്വാസികൾ ത്യാഗം സഹിച്ചു നിർമിച്ച പള്ളികളിൽനിന്ന് അവരെ പുറത്താക്കി ന്യൂനപക്ഷത്തിനു പള്ളികൾ വിട്ടുകൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.