കൊച്ചി: നെടുന്പാശേരി മനുഷ്യക്കടത്ത് കേസിൽ എറണാകുളം പ്രത്യേക സിബിഐ കോടതി ഈ മാസം 24ന് വിധി പ്രസ്താവിക്കും.
നിർധനരായ യുവതികളെ വിദേശത്തെ അനാശാസ്യ കേന്ദ്രങ്ങളിൽ പലർക്കായി കാഴ്ചവച്ച സംഭവത്തിൽ തൃശൂർ വലപ്പാട് ചന്തപ്പടി കൊണ്ടിയറ കെ.വി. സുരേഷ്, കൊടുങ്ങല്ലൂർ കരുമാത്തറ മഠത്തിവിലാസം ലിസി സോജൻ, കൊടുങ്ങല്ലൂർ ലോകമലേശ്വരം അണ്ടുരുത്തിയിൽ സേതുലാൽ, കൊല്ലം പുനലൂർ സ്വദേശിനി ശാന്ത, ലിസി സോജന്റെ ഡ്രൈവറായിരുന്ന മരട് ചന്പക്കര പയ്യിള്ളിൽ വർഗീസ് റാഫേൽ എന്ന സന്തോഷ്, തിരുവനന്തപുരം കരീകുളം വട്ടപ്പാറ വിശ്വവിഹാറിൽ വി. അനിൽകുമാർ, ചാവക്കാട് വെട്ടുകാട് തോട്ടിങ്ങൽ പണിക്കവീട്ടിൽ പി.കെ. കബീർ, കൊടുങ്ങല്ലൂർ എറിയാട് അവനിത്തറയിൽ എ.പി. മനീഷ്, തിരുവനന്തപുരം വക്കം തിരുവാതിരയിൽ കെ. സുധർമൻ, തൃശൂർ പാഴൂർ വലിയകത്ത് സിറാജ്, കട്ടപ്പന സ്വദേശിനി ബിന്ദു അഴീക്കോട്, തോട്ടുങ്കൽ ടി.എ. റഫീഖ്, എസ്. മുസ്തഫ, താഹിർ എന്നിവരാണു പ്രതികൾ. 2012 -13 കാലഘട്ടത്തിലാണ് യുവതികളെ മുഖ്യപ്രതി സുരേഷിന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന യുഎഇയിലെ അനാശാസ്യ കേന്ദ്രത്തിൽ എത്തിച്ചു പലർക്കായി കാഴ്ചവച്ചതായി കേസുള്ളത്.
നെടുന്പാശേരി മനുഷ്യക്കടത്ത് കേസ്: 24ന് വിധി പറയും
12:48 AM Feb 17, 2018 | Deepika.com