കൊച്ചി:കൊച്ചി കപ്പൽശാലയിലുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ നിലയിൽ നേരിയ പുരോഗതി. ശരീരത്തിലെ 45 ശതമാനത്തോളം പൊള്ളലേറ്റ ശ്രീരൂപ് ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്. എങ്കിലും സ്ഥിതിയിൽ മാറ്റം വന്നിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പ്ലാസ്റ്റിക് സർജറി അടക്കമുള്ള മറ്റു കാര്യങ്ങളെപ്പറ്റി വരുന്ന ദിവസങ്ങളിൽ മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കൂ. പരിക്കേറ്റ ജെയ്സണ് വർഗീസ് ഇന്നലെ ആശുപത്രി വിട്ടു. ടി.അഭിലാഷ്, കെ.കെ. ടിന്റു, ടിജു വർഗീസ് ജോണ്, വിഷ്ണു എന്നിവരാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. ഇവർക്കു ഗുരുതരമായി പരിക്കേറ്റിരുന്നില്ല. പരിക്കേറ്റവർക്കു പ്രഖ്യാപിച്ച രണ്ടു മാസത്തെ ശന്പളം ഇന്നു നൽകുമെന്നു കപ്പൽശാലാ അധികൃതർ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ശ്രീരൂപിന്റെ ആരോഗ്യനിലയിൽ പുരോഗതി
12:35 AM Feb 16, 2018 | Deepika.com