കേന്ദ്രമന്ത്രിയുടെ പ്രസ്താവന വാസ്തവവിരുദ്ധം: മുഖ്യമന്ത്രി

12:35 AM Feb 16, 2018 | Deepika.com
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാൻ കേരളം ആവശ്യപ്പെട്ടുവെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജുജുവിന്‍റെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ജനുവരിയിൽ മധ്യപ്രദേശിൽ ചേർന്ന ഡിജിപിമാരുടെ യോഗത്തിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേരളം സമ്മർദം ചെലുത്തിയെന്നും ഇക്കാര്യം കേന്ദ്ര സർക്കാർ പരിശോധിക്കുന്നുണ്ടെന്നുമാണു കിരണ്‍ റിജുജു പറഞ്ഞത്. എന്നാൽ കേരളം അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നു പിണറായി അറിയിച്ചു. സമൂഹത്തിൽ വർഗീയ ചേരിതിരിവും കലാപവുമുണ്ടാക്കുന്നതിന്‍റെ അടിസ്ഥാനത്തിൽ ഏതെങ്കിലും സംഘടനയെ നിരോധിക്കുന്നുണ്ടെങ്കിൽ ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെയാണ്.

നിരോധനം കൊണ്ട് ഇത്തരം പ്രസ്ഥാനങ്ങളെ നേരിടാൻ കഴിയില്ലെന്നാണു മുൻകാല അനുഭവം തെളിയിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്‍റെ കാര്യത്തിലും ഈ നിലപാട് തന്നെയാണുളളത്.മതസ്പർധ ഇളക്കിവിട്ടതിന് എൻഡിഎഫ്- പിഎഫ്ഐ പ്രവർത്തകർ ഉൾപ്പെട്ട 104 കേസുകൾ 2005 മുതൽ 2012 വരെയുളള കാലയളവിൽ കേരളത്തിൽ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ 2013 മുതൽ 2017 വരെ കേവലം 14 കേസുകളാണ് റിപ്പോർട്ട് ചെയ്തത്-മുഖ്യമന്ത്രി പറഞ്ഞു.