കോഴിക്കോട്: ഇടപാടുകാരെ ഭീതിയിലാഴ്ത്തിയ പഞ്ചാബ് നാഷണൽ ബാങ്ക് എടിഎം തട്ടിപ്പ് കേസില്‍ സൂത്രധാരന്‍ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റിൽ.
തട്ടിപ്പിന്റെ സൂത്രധാരൻ, കാസർഗോഡ് കാഞ്ഞങ്ങാട് അജാനൂര്‍ കൊളവയൽ കുറുമ്പ ഭഗവതി അമ്പലത്തിനടുത്ത പാലയില്‍ ക്വാര്‍ട്ടേഴ്സിനു സമീപം അബ്ദുറഹ്മാന് സഫ്വാന്(18), തൃക്കരിപ്പൂര്‍ മേട്ടമ്മല്‍ ജമന്ത് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അബ്ബാസ് (26), ഫോര്‍ട്ട് കൊച്ചി സി.പി. തോട് സ്വദേശിയും ഇപ്പോള്‍ കൊളത്തറ കണ്ണാട്ടിക്കുളത്ത് താമസക്കാരനുമായ എം.ഇ. ഷാജഹാന് (43) എന്നിവരാണു പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കാസര്ഗോഡ്നിന്നാണ് മൂന്നുപേരെയും പിടികൂടിയത്.
കൂട്ടുപ്രതികളായ കാസര്‍ഗോഡ് കുട്ലു രാംദാസ് നഗർ ബിലാല്‍ബാഗ് ഹൗസില്‍ മുഹമ്മദ് ബിലാല്‍ എന്ന ബില്ലു(28), കാസര്‍ഗോഡ് പാറക്കെട്ട് കെ.എസ്. അബ്ദുള്ള റോഡില്‍ താമസിക്കുന്ന ചാത്തംകുഴി റമീസ് (33) കാസർഗോഡ് വിദ്യാനഗര്‍ പോലീസ് സ്റ്റേഷനു സമീപം മാധുര്‍ അമ്പലത്തിനു അടുത്തായി താമസിക്കുന്ന ജുനൈദ് എന്നിവരെയാണ് ഇനി പിടികിട്ടാനുള്ളത്. തട്ടിപ്പ് പുറത്തായ ദിവസം തന്നെ എടിഎം കൗണ്ടറില്‍ നിന്നു പ്രതികളില്‍ രണ്ടുപേരുടെ സിസിടിവി ചിത്രങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു.
കോഴിക്കോട്ടു മൂന്നു പേര് അറസ്റ്റില്‍
11:01 PM Jan 23, 2018 | Deepika.com