ടെക്‌കൃതി ദേശീയ പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകൾ മലയാളികൾക്ക്

01:54 AM Jan 23, 2018 | Deepika.com
കോട്ടയം: കാണ്‍പുർ ഐഐടിയും ദീപികയും ചേർന്നു നടത്തിയ ടെക്‌കൃതി ഓപ്പണ്‍ സ്കൂൾ ദേശീയ ചാന്പ്യൻഷിപ്പിലെ ഒന്നാം റാങ്ക് വീണ്ടും മലയാളിക്ക്. ഈ വിഭാഗത്തിൽ രണ്ടാം റാങ്കും നേടി മലയാളികൾ ദേശീയ തലത്തിൽ അഭിമാനമുയർ‌ത്തി. കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജിലെ പ്ലസ് വണ്‍ വിദ്യാർഥി ആനന്ദ് കൃഷ്ണ പൂൾ ബി വിഭാഗത്തിൽ ഒന്നാമതെത്തി.

പ്രാഥമിക റൗണ്ടിൽ പങ്കെടുത്ത പതിനായിരക്കണക്കിനു വിദ്യാർഥികളെ പിന്തള്ളി അവസാന റൗണ്ടിലെത്തിയ അന്പതു പേരിൽനിന്നാണ് ആനന്ദ് ഒന്നാമനായത്. കഴിഞ്ഞ വർഷവും കോട്ടയം സ്വദേശിയാണ് ഒന്നാം റാങ്ക് നേടിയത്. മാന്നാനം കെഇ പബ്ലിക് സ്കൂൾ പ്ലസ് വണ്‍ വിദ്യാർഥി തനുജ് ജോർജ് പൂൾ ബി വിഭാഗത്തിൽ തന്നെ രണ്ടാം റാങ്ക് സ്വന്തമാക്കി. മിന്നൽ വേഗത്തിൽ പായുന്ന വാഹനം നൊടിയിടെ നിർത്താനുള്ള വിദ്യ ഓട്ടോമാറ്റിക് സ്മാർട്ട് സ്പീഡ് അഡാപ്റ്റർ ആയിരുന്നു തനുജിന്‍റെ പ്രോജക്ട്. ഐഐടി കാൺപുർ കാന്പസിൽ ശാസ്ത്രജ്ഞരുടെയും മറ്റു വിദഗ്ധരുടെയും സാന്നിധ്യത്തിലായിരുന്നു അവസാന റൗണ്ട് പ്രോജക്ട് അവതരണം.

പത്രവായന ശീലമാക്കിയ ആനന്ദ് അടുത്തയിടെ വായിച്ച ഒരു വാർത്തയാണ് നേട്ടത്തിലേക്കു നയിച്ചത്. ഇന്ത്യയിലെ 16.3 കോടി ജനങ്ങൾക്കു കുടിക്കാൻ ശുദ്ധജലം കിട്ടാനില്ലെന്നായിരുന്നു വാർത്ത. ഇതിനു പരിഹാരമെന്തെന്ന് ആനന്ദ് ചിന്തിച്ചുതുടങ്ങി. ഉരുത്തിരിഞ്ഞ ആശയങ്ങൾ അച്ഛൻ ഉണ്ണികൃഷ്ണനുമായി പങ്കുവച്ചു തയാറാക്കിയ ഗ്രീൻ ഫേസ് എന്ന പ്രോജക്‌ടാണ് ആനന്ദിനെ ഒന്നാമതെത്തിച്ചത്. ദുബായിൽ എൻജിനിയറായ കോട്ടയം തിരുനക്കര പൗർണമിയിൽ ഉണ്ണികൃഷ്ണന്‍റെയും ചേതന മീഡിയ അഡ്മിനിസ്ട്രേറ്റീവ് മാനേജർ പ്രജിത നായരുടെയും മൂത്ത മകനാണ് ആനന്ദ്. സഹോദരി അഞ്ജന ഇതേ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്നു. കോട്ടയം ദർശന അക്കാദമിയിൽ എൻട്രൻസ് കോച്ചിംഗിൽ പങ്കെടുക്കുന്ന ആനന്ദിന് ആർക്കിടെക്ചർ എൻജിനിയറാകാനാണ് മോഹം. കഴിഞ്ഞ വർഷം ഇതേ പരീക്ഷയിൽ കോട്ടയം ബേക്കർ വിദ്യാപീഠിലെ ബി. ശ്രീനാഥിനായിരുന്നു ഒന്നാം റാങ്ക്.

തൃശൂർ കിഴക്കേക്കോട്ട മദില്ലയിൽ ഡോ.രാജീവ് റാവുവിന്‍റെയും ബിന്ദുവിന്‍റെയും മകനാണ് തനുജ്. ജ്യേഷ്ഠൻ തരുണ്‍ ജോർജ് എൻജിനിയറിംഗ് വിദ്യാർഥിയാണ്. പ്രോജക്ട് അവതരിപ്പിക്കാൻ ഫൈനൽ റൗണ്ടിലേക്കു തെരഞ്ഞെടുക്കപ്പെട്ടവരിൽ അന്പതു പേരിൽ റാന്നി സിറ്റാഡൽ റസിഡൻഷ്യൽ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥികളായ നിഖിൽ പ്രകാശ്, ദേവിക എസ്. കുമാർ എന്നിവരും ഉണ്ടായിരുന്നു. ഇവർ അവതരിപ്പിച്ച പ്രോജക്ടുകളും ഏറെ ശ്രദ്ധ പിടിച്ചുപറ്റി.