പെരിന്തൽമണ്ണയിൽ അക്രമം, ലീഗ് ഓഫീസ് തകർത്തു

01:50 AM Jan 23, 2018 | Deepika.com
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ മുസ്‌ലിംലീഗ് ഓഫീസ് അടിച്ചുതകർത്തു. പെരിന്തൽമണ്ണ ടൗണിനോടു ചേർന്ന അങ്ങാടിപ്പുറം ഗവണ്‍മെന്‍റ് പോളിടെക്നിക് കോളജിലെ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ടാണ് ഓഫീസ് തകർത്തത്. പോളിടെക്നിക് കോളജിൽ നിലനിൽക്കുന്ന എസ്എഫ്ഐ - എംഎസ്എഫ് സംഘർഷം സിപിഎമ്മും മുസ്‌ലിംലീഗും ഏറ്റെടുത്തതോടെ നഗരത്തിൽ വ്യാപക അക്രമമാണ് ഇന്നലെ അരങ്ങേറിയത്.

സംഭവത്തിൽ നിരവധിപ്പേർക്കു പരിക്കേറ്റു. ഇന്നലെ കോളജിൽ എസ്എഫ്ഐ പ്രവർത്തകർക്കു നേരേ എംഎസ്എഫ് പ്രവർത്തകരും പുറത്തു നിന്നെത്തിയവരും ചേർന്ന് അക്രമം നടത്തിയതിനെത്തുടർന്നു പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവർത്തകർ പെരിന്തൽമണ്ണയിലെ മുസ്‌ലിംലീഗ് നിയോജക മണ്ഡലം ഓഫീസായ സി.എച്ച്. സ്മാരക സൗധം അടിച്ചുതകർക്കുകയായിരുന്നു. രണ്ടു നിലകളിലായുള്ള ഓഫീസിലെ എയർകണ്ടീഷണർ, ടിവി, സിസി ടിവി, കംപ്യൂട്ടർ, ഫർണിച്ചർ, ഗ്ലാസ്, മേശ, കസേര, ഫ്ളെക്സ്ബോർഡ് തുടങ്ങിയവയെല്ലാം തകർത്തതായി ലീഗ് പ്രവർത്തകർ പറഞ്ഞു. അക്രമത്തെത്തുടർന്ന് പ്രകടനം നടത്തിയ യുഡിഎഫ് പ്രവർത്തകർ പട്ടാമ്പി റോഡിലെ സിപിഎം ഓഫീസിനു നേരേ കല്ലെറിഞ്ഞു. സംഘർഷത്തെ തുടർന്നു നഗരത്തിൽ ജനജീവിതം സ്തംഭിച്ചു.

ലീഗ് ഓഫീസിനു നേരേയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു യുഡിഎഫ് ഇന്നു പെരിന്തൽമണ്ണ താലൂക്കിൽ രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

പോളിടെക്നിക്കിൽ എംഎസ്എഫ് സ്ഥാപിച്ച കൊടി ഇന്നലെ കാണാനില്ലായിരുന്നു. ഇതേത്തുടർന്ന് ഒരു സംഘം ആളുകൾ പോളിടെക്നിക്കിൽ കയറി വിദ്യാർഥികളെ മർദിച്ചിരുന്നു. ലീഗ് പ്രവർത്തകരാണ് കാമ്പസിൽ കയറിയതെന്നായിരുന്നു എസ്എഫ്ഐ ആരോപണം. ഇതാണു സംഘർഷത്തിനു തുടക്കം. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. തുടർന്നു വടികളുമായി പെരിന്തൽമണ്ണയിലെത്തിയ അമ്പതിലധികം വിദ്യാർഥികളാണ് അക്രമം നടത്തിയത്. വടികളും കല്ലുമുപയോഗിച്ചായിരുന്നു ആക്രമണം. ഈ സമയം ഓഫീസിലുണ്ടായിരുന്ന നാലു ലീഗ് പ്രവർത്തകരെ അക്രമികൾ മർദിച്ചതായും പറയുന്നു. ലീഗ് ഓഫീസ് തകർത്ത ശേഷം എസ്എഫ്ഐ പ്രവർത്തകർ പ്രകടനമായി ട്രാഫിക് ജംഗ്ഷനിലേക്ക് നീങ്ങി.

കടകൾക്കു നേരെയും ആക്രമണമുണ്ടായതോടെ പല കടകളും അടച്ചു. ഇതിനിടെ ഓഫീസ് തകർത്ത സംഭവം അറിഞ്ഞ ലീഗ് പ്രവർത്തകർ ഉടൻ പ്രധാന റോഡുകൾ ഉപരോധിക്കുകയും കോളജിൽ നിറുത്തിയിട്ടിരുന്ന വാഹനങ്ങൾ തകർക്കുകയും ചെയ്തു. ലീഗ് ഓഫീസിനു മുന്നിൽ മുസ്‌ലിംലീഗ്, എംഎസ്എഫ് സംഘം തടിച്ചുകൂടിയതോടെ സ്ഥിതി കൂടുതൽ വഷളായി. ഇതിനിടെ ഓഫീസ് തകർത്തവരെ പിടികൂടണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് പ്രവർത്തകർ കോഴിക്കോട് പാലക്കാട് - റോഡ് ഉപരോധിച്ചു.

പ്രകടനക്കാർ റോഡിലെ ഡിവൈഡറുകളും സിപിഎം ഫ്ളക്സ്ബോർഡുകളും തകർത്തു. ഇതിനുശേഷമാണു പട്ടാമ്പി റോഡിലെ ചെറുകാട് കോർണറിലുളള സിപിഎം ഓഫീസിനു നേരെ കല്ലെറിഞ്ഞത്. ഇതിൽ ഏതാനും സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റതായി പറയപ്പെടുന്നു. തുടർന്നു പോലീസ് ലാത്തിവീശി.

ഇരുവിഭാഗവും ചേരിതിരിഞ്ഞു നിലയുറപ്പിച്ചതോടെ പോലീസിനു നേരേയും കല്ലേറുണ്ടായി. ഉടൻ നിലമ്പൂർ സിഐ കെ.എം. ബിജുവിന്‍റെ നേതൃത്വത്തിലുളള വൻ പോലീസ് സംഘം സ്ഥലത്തെത്തിയാണ് ഇരുവിഭാഗം പ്രവർത്തകരെ ലാത്തിവീശി ഓടിച്ചത്. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ നഗരത്തിൽ വൻ പോലീസ് സന്നാഹം കാവലുണ്ട്.