തിരുവനന്തപുരം: പൊതു സ്ഥലത്തു പാഴ്വസ്തുക്കൾ വലിച്ചെറിഞ്ഞു പരിസര മലിനീകരണം സൃഷ്ടിക്കാറുണ്ടോയെന്ന ആരോഗ്യ പ്രവർത്തകരുടെ ചോദ്യത്തിനു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി- ഒരു പരിസര മലിനീകരണവും സൃഷ്ടിക്കാറില്ല. പകർച്ച വ്യാധി പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ‘ആരോഗ്യ ജാഗ്രത’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടക്കവേയായിരുന്നു ചോദ്യവും മറുപടിയും. മന്ത്രിയുടെ വീടും പരിസരവും ആരോഗ്യവിഭാഗം പ്രവർത്തകർ പരിശോധിച്ചു വിലയിരുത്തി. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 19 ബ്ലോക്കുകളിലും ആരോഗ്യ പ്രവർത്തകരും ഫീൽഡ് വർക്കർമാരുടെയും നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനവും ലഘുലേഖ വിതരണവും നടത്തി.
വെള്ളത്തിന്റെ ശുചിത്വം ഉറപ്പു വരുത്താറുണ്ടോ, മാലിന്യ നിർമാർജന സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പു വരുത്താറുണ്ടോ, ഡ്രൈ ഡേ ആചരിക്കാറുണ്ടോ, വീട്ടിലോ സമീപത്തോ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യമുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ അടങ്ങിയ ലഘുലേഖയാണു പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തതത്.
ആരോഗ്യ ജാഗ്രത പരിപാടി തുടങ്ങി
01:11 AM Jan 22, 2018 | Deepika.com