കോട്ടയം: നെഹ്റു സ്റ്റേഡിയത്തിൽ കൗതുകം ശ്വാനപ്രദർശന മത്സരം. പുലിയുടെ വലിപ്പമുള്ള ഭംഗിയുള്ള രോമങ്ങൾ നിറഞ്ഞ സെന്റ് ബെർണാഡും ചെറിയ മുഖമുള്ള പോമറേനിയൻ ടോയി പോമും ഇറക്കുമതി ചെയ്തതും ഇന്ത്യയിൽ ബ്രീഡ് ചെയ്തതുമായ നിരവധിയിനം ശ്വാനന്മാരും മൈതാനം കീഴടക്കി കൗതുകക്കാഴ്ചകൾ സമ്മാനിച്ചു.
കെന്നൽ ക്ലബ്ബിന്റെ ദേശീയ ശ്വാനപ്രദർശന മത്സരം നെഹ്റു സ്റ്റേഡിയത്തിൽ ഇന്നലെ രാവിലെ 10നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പത്തു സംസ്ഥാനങ്ങളിൽനിന്നായി 30ലേറെ ഇനത്തിൽപ്പെട്ട 130 ശ്വാനന്മാരാണു മത്സരത്തിനെത്തിയത്.
പഗ്, മിൻപിൻ, ഫോക്സ് ടെറിയർ, അക്കിറ്റ, ഫ്രഞ്ച് ബുൾഡോഗ്, വേട്ടയ്ക്കുപയോഗിക്കുന്ന വിപ്പറ്റ്, വെയ്മറനർ, ബോക്സർ, സൈബീരിയൻ ഹസ്കി, ബെൽജിയം ഷെപ്പേഡ്, റോട്ട് വീലർ, ഡോബർമാൻ, ലാസപ്സോ തുടങ്ങിയ ഇനത്തിൽപ്പെട്ട നിരവധി നായ്ക്കളാണ് മത്സരത്തിൽ പങ്കെടുത്തത്.
രണ്ടു റിംഗുകളായി വലിയ ഇനം നായ്ക്കൾക്കും ചെറിയ നായ്ക്കൾക്കുമായിട്ടായിരുന്നു മത്സരം. മുകൾ വെയ്ദ് ആൻഡ് അഞ്ജലി വെയ്ദ് ദന്പതികളായിരുന്നു മത്സരത്തിന്റെ വിധികർത്താക്കൾ.
പരിപാടിയിൽ കെന്നൽ ക്ലബ് പ്രസിഡന്റ് ഏബ്രഹാം കുര്യൻ, എ. രാജീവ്, ജോർജ് ജേക്കബ്, സൂസൻ കോശി, ജോസിൻ ജോർജ്, ജോണ്സണ് സ്റ്റീഫൻ, ഏബ്രഹാം ജോസഫ്, ബാബു എം. ഫിലിപ്പ്, ബെൻസി ജെറോം, പ്രഫ. ജോണ് ഫിലിപ്പ്, എൻ.ജി. മാത്യു, ഷെറിൻ എം. പുന്നൂസ്, ടി.കെ. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
പുലിയായി ബെർണാഡ്, മനംകവർന്ന് ടോയി പോം
02:15 AM Jan 21, 2018 | Deepika.com