അങ്കമാലി: നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്നത് ഈ മാസം 24 ലേക്കു മാറ്റി. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഒന്നാം പ്രതി പൾസർ സുനിയടക്കം എട്ട് പ്രതികൾ ഹാജരായി. നടൻ ദിലീപ്, പ്രദീഷ് ചാക്കോ, രാജു ജോസഫ് എന്നിവർ ഹാജരാകാൻ കഴിയില്ലെന്നു കോടതിയെ അറിയിച്ചു.
പത്താം പ്രതി വിഷ്ണു ഹാജരായില്ല. രേഖകളുടെയും ദൃശ്യങ്ങളുടെയും പകർപ്പ് ആവശ്യപ്പെട്ടുള്ള ദിലിപിന്റെ ഹർജികളിൽ കോടതി നാളെ വിധി പറയും. കോടതിയിൽ ഹാജരായ എട്ടു പ്രതികളുടെയും റിമാൻഡ് കാലാവധി 24 വരെ നീട്ടി.
നടി ആക്രമിക്കപ്പെട്ട കേസ് 24ലേക്കു മാറ്റി
02:03 AM Jan 21, 2018 | Deepika.com