തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ ആദ്യ വിധി തിങ്കളാഴ്ച. കേസിലെ തൊണ്ടി മുതലുകൾ നശിപ്പിച്ച ഉദ്യോഗസ്ഥരെ പ്രതികളാക്കണമെന്നാവശ്യപ്പെട്ടു നൽകിയ രണ്ടു ഹർജികളിലാണു സിബിഐ പ്രത്യേക കോടതി വിധി പറയുന്നത്.
മുൻ ക്രൈം ബ്രാഞ്ച് എസ്പി കെ.ടി. മൈക്കിൾ, ആർഡിഒ എസ്.ജി. കിഷോർ, സിബിഐ മുൻ എസ് പി പി.വി. ത്യാഗരാജൻ, ആർഡി ഒ ഓഫീസിലെ മുൻ സൂപ്രണ്ട് ഏലിയാമ്മ, ക്ലർക്ക് മുരളീധരൻ, പയസ് ടെൻത് കോൺവെന്റിലെ ജീവനക്കാരായ അച്ചാമ്മ, ത്രേസ്യാമ്മ, സിസ്റ്റർ ഷേർലി എന്നിവരെ പ്രതി ചേർക്കണമെന്ന ഹർജിയിലും തെളിവ് നശിപ്പിച്ചതിനു മുൻ ആർഡിഒ കിഷോറിനെയും ക്ലാർക്ക് മുരളീധരനെയും പ്രതിയാക്കണം എന്ന കെ.ടി. മൈക്കിളിന്റെ ഹർജിയിലുമാണു വിധി.
സിസ്റ്റർ അഭയ കേസ്: ആദ്യവിധി തിങ്കളാഴ്ച
02:00 AM Jan 21, 2018 | Deepika.com