തിരുവനന്തപുരം: കാര്യവട്ടം കാമ്പസിനു സമീപം അമ്പലത്തിന്‍കരയിൽ അമിതവേഗത്തില്‍ വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ഇടിച്ച് കേരള സര്‍വകലാശാല ഗവേഷണവിദ്യാര്‍ഥി മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാര്‍ പീരുമേട് മഞ്ചുമല ചതമ്പല്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന മണിയമ്മയുടെയും പരേതനായ പനീര്‍ശെല്‍വത്തിന്റെയും മകന് കാര്യവട്ടം കാമ്പസില്‍ ഡമോഗ്രഫി വിഭാഗത്തില്‍ ഗവേഷണം നടത്തുന്ന അജിത്കുമാര്‍ (36) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ജേര്‍ണലിസം ഗവേഷണ വിദ്യാർഥി അഞ്ചല്‍ സ്വദേശി പ്രദീപ് (30) ഗുരുതര പരിക്കുകളോടെ മെഡിക്കല്‍കോളജ് ആശുപത്രിയിലെ തിവ്രപരിചരണവിഭാഗത്തില് ചികിത്സയിലാണ്.
ബുധനാഴ്ച രാത്രി 11.30 നാണ് അപകടം. ഈ മാസം തന്നെ ഗവേഷണ പ്രബന്ധം സമര്‍പ്പിക്കേണ്ടതിനാൽ കാമ്പസിലെ ലൈബ്രറിയിൽ സുഹൃത്തുക്കളോടൊപ്പം പഠനത്തിലായിരുന്നു അജിത്കുമാര്‍. രാത്രി പതിനൊന്നോടെ ബൈക്കില്‍ സുഹൃത്ത് പ്രദീപിനൊപ്പം അമ്പലത്തിങ്കരയിൽ പോയി ഭക്ഷണം കഴിച്ചശേഷം കാമ്പസിലേക്കു പോകുമ്പോഴാണ് തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടേക്കുപോയ ബസ് ഇടിച്ചത്. ഇടിച്ച ബസ് ബൈക്കിനെ നൂറുമീറ്ററോളം വലിച്ചിഴച്ചു. കണ്ടക്ടറും ഡ്രൈവറും ഓടി രക്ഷപ്പെട്ടു. നാട്ടുകാർ പരിക്കേറ്റവരെ മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും അജിത് കുമാർ പുലർച്ചെ മരിച്ചു. ഉച്ചയോടെ മൃതദേഹം കാമ്പസില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം ഇടുക്കിയിലേക്കു കൊണ്ടുപോയി.
കെഎസ്ആര്‍ടിസി ബസിടിച്ച് ഗവേഷണവിദ്യാര്‍ഥി മരിച്ചു
01:35 AM Jan 19, 2018 | Deepika.com