മൂന്നാർ: ജന്മദിന സമ്മാനം വാങ്ങാൻ കടയിൽപോയി താമസിച്ചുവന്നതിനെത്തുടർന്ന് അച്ഛൻ ശകാരിച്ചതിൽ മനംനൊന്ത് മകൾ ജീവനൊടുക്കി. കണ്ണൻ ദേവൻ കന്പനി പള്ളിവാസൽ എസ്റ്റേറ്റിൽ ബാലമുരുകൻ- സെൽവി ദന്പതികളുടെ മകൾ കൗസല്യ (17)യാണ് പൊള്ളലേറ്റതിനെത്തുടർന്നു ചികിത്സയിലിരിക്കേ ഇന്നലെ മരിച്ചത്.
പുതു വർഷപുലരിയിലാണ് സംഭവമുണ്ടായത്. രണ്ടിന് നടക്കാനിരുന്ന ജന്മദിന ആഘോഷങ്ങൾക്കുള്ള വസ്ത്രങ്ങളും കേക്കുമടക്കം വാങ്ങി വൈകുന്നേരത്തോടെ വീട്ടിലെത്തിയ കൗസല്യയെ അച്ഛൻ വഴക്കു പറഞ്ഞു. ഇതിനെത്തുടർന്നു കൗസല്യ വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. ഉടൻ മൂന്നാർ ജനറൽ ആശുപത്രിയിലെത്തിക്കുകയും തുടർന്ന് തമിഴ്നാട്ടിലേക്ക് വിദഗ്ധചികിത്സയ്ക്കായി കൊണ്ടുപോകുകയുമാ യിരുന്നു. മൂന്നാർ എസ്ഐ ലൈജുമോന്റെ നേത്യത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
പൊള്ളലേറ്റു മരിച്ചു
01:26 AM Jan 19, 2018 | Deepika.com