മ റയൂർ: ജിഎസ്ടി പ്രാബല്യത്തിൽ വന്നശേഷം നടന്ന രണ്ടാമത്തെ ചന്ദനലേലത്തിൽ ആദ്യദിനം 16.8 കോടി രൂപയുടെ ചന്ദനം വിറ്റഴിഞ്ഞു.ആദ്യദിവസത്തെ ലേലത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ക്ഷേത്രങ്ങൾ ഉൾപ്പെടെ 14 കന്പനികളാണ് പങ്കെടുത്തത്. തിരുവന്പാടി ദേവസ്വം, വൈക്കം ശ്രീ ദുർഗാദേവി ക്ഷേത്രം, കൊച്ചിൻ ദേവസ്വം, വിശാഖപട്ടണം ശ്രീവരാഹ ലക്ഷ്മി ക്ഷേത്രം, നാൽപതിനീശ്വരം ക്ഷേത്രം എന്നിവയാണ് ലേലത്തിൽ പങ്കെടുത്ത ദേവസ്വം ബോർഡുകൾ.
ക്ലാസ് നാല് ഗോഡ്ല ക്ലാസ് അഞ്ച് ഗാഡ്ബട്ട്ല ചന്ദന ഇനത്തിൽപെട്ടവയ്ക്കാണ് ഏറ്റവും ഉയർന്ന വില ലഭിച്ചത്. കിലോഗ്രാമിന് 13,880 രൂപയാണ് ഈ ഇനങ്ങൾക്ക് ലഭിച്ചത്. ചന്ദന തൈലത്തിന്റെ ഉത്പാദനത്തിനായി കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ 123 കിലോഗ്രാം ചന്ദനം വാങ്ങി. സ്വന്തമാക്കി. 11.4 ടണ്‍ ചന്ദനം ലേലംകൊണ്ട കർണാടക സോപ്സാണ് ഏറ്റവുമധികം ചന്ദനം വാങ്ങിയത്.
ചന്ദന ഇ-ലേലത്തിൽ ആദ്യദിനം വിറ്റത് 16.8 കോടി രൂപ
01:57 AM Jan 18, 2018 | Deepika.com