പരിയാരം(കണ്ണൂർ): ഏഷ്യാനെറ്റ് മേധാവിയും രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖറിനെതിരേ പരിയാരം പോലീസ് കേസെടുത്തു. ട്വിറ്ററില്‍ ഷെയര്‍ ചെയ്ത സന്ദേശത്തിന്റെ പേരിലാണ് ഡിജിപിയുടെ നിര്‍ദേശപ്രകാരം ഐപിസി 153 വകുപ്പനുസരിച്ചു കേസെടുത്തത്.
2017 മേയ് 11ന് കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് പയ്യന്നൂർ രാമന്തളി കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിന്റെ മരണത്തിനുശേഷം പരിയാരം മെഡിക്കൽ കോളജിൽ ബിജെപി - ആർഎസ്എസ് പ്രവർത്തകർ പയ്യന്നൂര്‍ സഹകരണ ആശുപത്രിയുടേയും പരിയാരം മെഡിക്കല്‍ കോളജിന്റെയും ആംബുലന്‍സ് അടിച്ചുതകര്‍ക്കുകയും മെഡിക്കൽ കോളജ് കാഷ്വാലിറ്റിക്കു നേരേ ആക്രമണം നടത്തുകയും ചെയ്തിരുന്നു.
ഈ ആക്രമണത്തിന്റെ വീഡിയോയും വിവരണവും ഒരു ആർഎസ്എസ് പ്രവർത്തകൻ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. സിപിഎം പ്രവര്‍ത്തകർ ബിജുവിന്റെ മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് ആക്രമിക്കുകയും ആശുപത്രി തകര്‍ക്കുകയും ചെയ്യുന്ന രംഗം എന്ന പേരിലായിരുന്നു പോസ്റ്റ്ചെയ്തിരുന്നത്. ഈ പോസ്റ്റ് രാജീവ് ചന്ദ്രശേഖർ എംപി സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലേക്ക് ഷെയർ ചെയ്തിരുന്നു.
ട്വിറ്റർ: രാജീവ് ചന്ദ്രശേഖർക്കെതിരേ പരിയാരത്തു കേസ്
01:52 AM Jan 17, 2018 | Deepika.com