കോട്ടയം: ദീപിക കോട്ടയം കേന്ദ്ര ഓഫീസിൽ ആധുനിക രേഖാലയത്തിന്റെയും ഡിജിറ്റൽ ലൈബ്ര റിയുടെയും വെഞ്ചരിപ്പ് ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ നിർവഹിച്ചു.
131 വർഷത്തെ ദീപികയുടെ പത്രത്താളുകൾ നവീന രീതിയിൽ ലാമിനേറ്റ് ചെയ്ത് രേഖാലയത്തിൽ സൂക്ഷിക്കാനുള്ള സൗകര്യമാണു തയാറാക്കിയിരിക്കുന്നത്. വാർത്തകളെ വളച്ചൊടിക്കാതെ ജനകീയ പ്രതിബദ്ധതയിൽ അധിഷ്ഠിതമായ മാധ്യമപ്രവർത്തനം നിർവഹിക്കുന്ന ദീപികയുടെ താളുകൾ ആധികാരികതയുള്ള ചരിത്ര രേഖകളായി എക്കാലവും അംഗീകരിക്കപ്പെടുന്നു. മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപികയുടെ ചരിത്രം മലയാള മാധ്യമ പ്രയാണത്തിന്റെ നേർരേഖ കൂടിയാണ്. ദീപികയുടെ ഇന്നേ വരെയുള്ള പത്രത്താളുകൾ ഡിജിറ്റൈസ് ചെയ്ത് പൊതുജനങ്ങൾക്കും ഗവേഷകർക്കും മാധ്യമവിദ്യാർഥികൾക്കും പ്രയോജനപ്പെടുത്താൻ വിധമുള്ള ക്രമീകരണം അടുത്ത ഘട്ടമായി ലൈബ്രറിയിലുണ്ടാകും.
പ്രമുഖ ആർക്കൈവിസ്റ്റ് റവ. ഡോ. ഇഗ്നേഷ്യസ് പയ്യപ്പള്ളിയുടെ വിദഗ്ധോപദേശത്തിൽ ഫാ. അഗസ്റ്റിൻ കിഴക്കയിൽ ഒസിഡി ആണ് ലൈബ്രറി വിംഗ് രൂപക ല്പന ചെയ്തത്.രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസീസ് ക്ലീറ്റസ്, മാനേജിംഗ് ഡയറക്ടർ റവ.ഡോ. മാണി പുതിയിടം, ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. റെജി മനയ്ക്കലേട്ട്, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഡോ. താർസീസ് ജോസഫ്, ഡയറക്ടർ ബോർഡംഗങ്ങളായ ഫാ. അലക്സാണ്ടർ പൈകട സിഎംഐ, ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ, ബെന്നി മാത്യു, സീനിയർ അസോസിയേറ്റ് എഡിറ്റർ റ്റി.സി. മാത്യു, ജനറൽ മാനേജർ പ്രൊഡക്ഷൻ ഫാ. അഗസ്റ്റിൻ കിഴക്കേൽ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ എം.എം. ജോർജ്, ഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച്ആർ) കോര ജോസഫ്, ഡിസിഎൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ, രാഷ്ട്രദീപിക കന്പനി ബോർഡ് അഡ്വൈസർ ജയിംസ് തോമസ് തുടങ്ങിയവരും ദീപിക കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.
ദീപിക ആസ്ഥാനത്ത് ആധുനിക രേഖാലയം
01:35 AM Jan 17, 2018 | Deepika.com