തിരുവനന്തപുരം: പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പു കേസിൽ സുരേഷ്ഗോപി എംപിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തുടർന്ന് ജാമ്യത്തിൽ വിട്ടു. ഹൈക്കോടതിയുടെ നിർദേശാനുസരണം രണ്ട് ആൾജാമ്യത്തിലും ഒരു ലക്ഷം രൂപയുടെ ബോണ്ടിലുമാണ് ജാമ്യത്തിൽ വിട്ടത്.
ഇന്നലെ ഉച്ചഴിഞ്ഞു രണ്ടോടെയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് സുരേഷ്ഗോപിയെ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ സുരേഷ്ഗോപി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. പോണ്ടിച്ചേരിയിൽ വാടകയ്ക്കു താമസിച്ചിരുന്ന കാലയളവിലാണ് രണ്ട് ആഡംബര കാറുകൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തത് എന്നാണു സുരേഷ്ഗോപിയുടെ നിലപാട്.
കൃഷി ആവശ്യത്തിന് ഈ വാഹനം ഉപയോഗിച്ചിരുന്നുവെന്നും നേരത്തെ സുരേഷ്ഗോപി ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. എന്നാൽ വാദം ക്രൈംബ്രാഞ്ച് അംഗീകരിച്ചിരുന്നില്ല.
വാഹന രജിസ്ട്രേഷൻ തട്ടിപ്പുകേസ്: സുരേഷ്ഗോപിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു
02:09 AM Jan 16, 2018 | Deepika.com