കൊച്ചി: സോളാർ കേസിൽ അന്വേഷണം നടത്തിയ സോളാർ കമ്മീഷൻ പരിധി ലംഘിച്ചിട്ടില്ലെന്നും അന്വേഷണ ഘട്ടത്തിൽ ഒരിക്കൽ പോലും കമ്മീഷന്റെ നടപടികളെ ചോദ്യം ചെയ്യാത്ത മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇപ്പോൾ മുഖം രക്ഷിക്കാനാണു ഹർജി നൽകിയതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
സോളാർ കമ്മീഷൻ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻചാണ്ടി നൽകിയ ഹർജിയിലാണു സർക്കാർ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടർന്നാണു കമ്മീഷനെ നിയോഗിച്ചതെന്നു സത്യവാങ്മൂലം പറയുന്നു. റിപ്പോർട്ടുമായി ബന്ധപ്പെട്ട് സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം വേണമെന്നു ഹർജിക്കാരൻ ആവശ്യപ്പെടുന്നതിന് ഇപ്പോഴത്തെ സാഹചര്യത്തിൽ യാതൊരു പ്രസക്തിയുമില്ല.
വിശ്വാസ്യത ഇല്ലാത്തയാളെന്നു കോടതി നിരീക്ഷിച്ച കേസിലെ പ്രതിയുടെ മൊഴി അംഗീകരിക്കാനാവില്ലെന്ന വാദം നിലനിൽക്കില്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണു മൊഴിയുടെ വിശ്വാസ്യത പരിശോധിക്കേണ്ടതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
എൽഡിഎഫ് നൽകിയ നിവേദനം, സിറ്റിസണ്‍ ഫോറത്തിന്റെ പരാതി, നിയമസഭയ്ക്കകത്തും പുറത്തുമുണ്ടായ ആരോപണങ്ങൾ തുടങ്ങിയവ സർക്കാർ കമ്മീഷനു കൈമാറിയിരുന്നു. തട്ടിപ്പിനെക്കുറിച്ച് വന്ന മാധ്യമ റിപ്പോർട്ടുകളും നൽകി. ഇവയുടെ അടിസ്ഥാനത്തിലാണു കമ്മീഷൻ അന്വേഷണ വിഷയങ്ങൾ നിജപ്പെടുത്തിയതെന്നും ണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
സോളാർ കമ്മീഷൻ പരിധി ലംഘിച്ചിട്ടില്ലെന്നു സർക്കാർ
01:45 AM Jan 16, 2018 | Deepika.com