പാലാ: ആന്ധ്രാപ്രദേശിൽ സ്കൂൾ ടീച്ചറായ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. പാലാ നെച്ചിപ്പൂഴൂർ പുതുപ്പള്ളിയേൽ പരേതനായ രാജുവിന്റെ മകൾ പി.ആർ. രേണു (23)വിനെയാണ് സ്കൂളിനു സമീപം താമസിച്ചിരുന്ന മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അടുത്ത മുറിയിൽ താമസിച്ചിരുന്ന പാലക്കാട് സ്വദേശിനിയാണു വിവരം നാട്ടിലറിയിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കൾ ആന്ധ്രയിലേക്കു പുറപ്പെട്ടു. മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. സംസ്കാരം ഇന്നു 12നു അമ്മ വാസന്തിയുടെ വീടായ പിണ്ണാക്കനാടുള്ള പൂന്തോപ്പിൽ വീട്ടുവളപ്പിൽ നടക്കും. സഹോദരങ്ങൾ: രേവതി, ആതിര, സാന്ദ്ര. ഒരു വർഷമായി രേണു ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണു ജോലി ചെയ്യുന്നത്.
രേണുവിന്റെ ശരീരത്തിൽ നിരവധി ക്ഷതങ്ങളുണ്ടായിരുന്നുവെന്നു ബന്ധുക്കൾ പോലീസിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാ നത്തിൽ സമീപവാസികളായ രണ്ടു യുവാക്കളെ പോലീസ് ചോദ്യം ചെയ്തുവരുന്നു.
മലയാളി അധ്യാപികയെ ആന്ധ്രയിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി
01:33 AM Jan 16, 2018 | Deepika.com