തിരുവനന്തപുരം: ഓഖി ദുരന്തമുണ്ടായി ഒന്നര മാസത്തിനുശേഷം തിരികെയെത്താനുള്ളതു 324 പേരെന്നു ലത്തീൻ അതിരൂപത. കേരള റീജണ്‍ ലാറ്റിൻ കാത്തലിക് കൗണ്‍സിൽ ജനറൽ അസംബ്ലിക്കുശേഷം നടത്തിയ പത്രസമ്മേളനത്തിൽ തിരുവനന്തപുരം അതിരൂപത വികാരി ജനറാൾ മോണ്‍. യൂജിൻ എച്ച്. പെരേരയാണ് ഇക്കാര്യമറിയിച്ചത്.
തിരുവനന്തപുരത്തുനിന്ന് ആകെ കാണാതായത് 152 പേരെയായിരുന്നു. ഇതിൽ 38 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 111 മത്സ്യത്തൊഴിലാളികളെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല. തമിഴ്നാടിന്റെ ഭാഗമായ തുത്തൂർ ഫെറോനയിൽ 136ഉം കുളച്ചലിൽ 20ഉം മറ്റ് സ്ഥലങ്ങളിൽനിന്നു പോയ 57ഉം മത്സ്യത്തൊഴിലാളികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. സംസ്ഥാനത്തുനിന്നു പോയി മടങ്ങിവരാനുള്ള മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചുള്ള വിവരങ്ങൾ സംസ്ഥാന സർക്കാരിന് കഴിഞ്ഞയാഴ്്ച കൈമാറിയിരുന്നു. കേരളത്തിൽ 38ഉം തുത്തൂരിൽ എട്ടും മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.
ഓഖി: മടങ്ങിവരാനുള്ളത് 324 മത്സ്യത്തൊഴിലാളികൾ
01:25 AM Jan 15, 2018 | Deepika.com