കായംകുളം: കന്നുകാലികളുടെ എണ്ണം കുറയുന്നതു സംസ്ഥാനത്തെ ക്ഷീരമേഖലയെ പ്രതിസന്ധിയിലാക്കുകയാണെന്നു ക്ഷീരവകുപ്പ് മന്ത്രി കെ. രാജു.
2002 ൽ ഇരുപത്തൊന്നു ലക്ഷത്തിലധികം കന്നുകാലികളുണ്ടായിരുന്നതു പത്തുവർഷംകൊണ്ട് 13.2 ലക്ഷമായി താഴ്ന്നു. ഇപ്പോഴത്തെ കണക്ക് അതിലും ദയനീയമാണ്. കേന്ദ്ര സർക്കാരിന്റെ കന്നുകാലി നിരോധനം ക്ഷീര മേഖലയിലെ പല പദ്ധതികളും ബാധിച്ചുവെന്നും മന്ത്രി പറഞ്ഞു. ഇറക്കുമതി ചെയ്ത, ലിംഗനിർണയം നടത്തിയ ബീജ മാത്രകളുടെ സംസ്ഥാനതല വിതരണവും വെച്ചൂർ പശുക്കളുടെ പ്രജനന പദ്ധതിയും കായംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാമധേനു അവാർഡ് വെച്ചൂർ ഫാം ഗോശാല ഉടമ എം. ബ്രഹ്മ ദത്തൻ നന്പൂതിരിക്കും ഗോപാൽരത്ന അവാർഡ് ടി.കെ. വിനോദ് കുമാറിനും മന്ത്രി സമ്മാനിച്ചു. ദേശീയ കാമധേനു പുരസ്കാരം നേടിയ അമൃതധാര ഗോശാല ഉടമ അജയകുമാറിനെയും ചടങ്ങിൽ ആദരിച്ചു.
കന്നുകാലികളുടെ എണ്ണം കുറയുന്നതു ക്ഷീരമേഖലയ്ക്കു തിരിച്ചടി: മന്ത്രി രാജു
01:12 AM Dec 16, 2017 | Deepika.com